കൊച്ചി: യാത്രാ ബില്ലില്‍ തിരിമറി നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജറും ട്രാവല്‍ ഏജന്‍സിയും സിബിഐ പിടിയില്‍. ഷിപ്പ് യാര്‍ഡ് ഡിജിഎം മുകേഷ് ശങ്കറും എറണാകുളത്തെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ കോറല്‍ ട്രാവല്‍സുമാണ് സിബിഐ യുടെ പിടിയിലായത്. വന്‍ അഴിമതി നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് സിബിഐ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു എന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ജ്യോതികുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ട്രാവല്‍ ഏജന്‍സിയും ഷിപ്പ് യാര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തി കൊച്ചിന് ഷിപ്പ് യാര്‍ഡിന് കോടികളുടെ നഷ്ടമുണ്ടാക്കി എന്നതാണ് കേസ്.
പുതിയ ടെന്‍ഡര്‍ വിളിച്ച് മുകേഷ് ശങ്കറിന്റെ താത്പര്യക്കാരനായ കോറല്‍ ട്രാവല്‍ ഏജന്‍സിക്ക് കോണ്‍ട്രാക്ട് കൊടുക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. ടെന്‍ഡര്‍ വ്യവസ്ഥപ്രകാരം യാത്രാ ചെലവല്ലാതെ മറ്റൊന്നും ഈടാക്കാന്‍ പാടില്ല. എന്നാല്‍ ഉദ്യോഗസ്ഥരും ട്രാവല്‍ ഏജന്‍സിയും തമ്മിലുള്ള ധാരണ പ്രകാരം ഓരോ ബില്ലിലും 250 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് എന്ന പേരില്‍ എഴുതി ചേര്‍ക്കുകയായിരുന്നു. 2011 മുതല്‍ 2013 വരെയുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും ഒരു കോടിക്കു മുകളില്‍ തുക ഏജന്‍സി കൈപ്പറ്റിയതായാണ് കണക്ക്.
വിമാനം, ട്രെയിന്‍, ബസ് ടിക്കറ്റ് ചാര്‍ജ്ജുകള്‍ക്കു പുറമെയാണ് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിയിരുന്നത്. സിബിഐ കോടതിയില്‍ നിന്ന് സര്‍ച്ച് വാറണ്ട് വാങ്ങിയതിനുശേഷം മുകേഷ് ശങ്കറിന്റെയും, കോറല്‍ ഏജന്‍സി മാനേജിങ് ഡയറക്ടര്‍ ഡേവിസിന്റെയും, ജനറല്‍ മാനേജര്‍ പൗലോസിന്റെയും വസതികളിലും, കോറല്‍ ട്രാവല്‍സിന്റെ ഓഫീസിലും സിബിഐ റെയ്ഡ് നടത്തി. നിരവധി തെളിവുകള്‍ ലഭിച്ചതായി സിബിഐ അറിയിച്ചു. വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: