കോട്ടയം: കൈപ്പുഴയില്‍ ഓട്ടോ ഡ്രൈവറെ കല്ലിനിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൈപ്പുഴ ,നീണ്ടൂര്‍ സ്വദേശികളെ പൊലിസ് ചോദ്യം ചെയ്യുന്നു. ലഹരി ഉപയോഗിക്കുന്നവരാണ് പൊലിസ് ചോദ്യം ചെയ്യാന്‍ പിടികൂടിയവരില്‍ ഭൂരിഭാഗവും. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ആറുപേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്.
അതിരമ്പുഴ വടക്കേതുരുത്തേല്‍ ഷാന്‍ (30) ആണ് ബൈക്കിലെത്തിയ സംഘത്തിന്റെ അക്രമണത്തിന് ഇരയായത്. ഞായറാഴ്ച രാത്രി പത്തരയോടെ കൈപ്പുഴ പൂഴിക്കല്‍ നടയ്ക്കല്‍ ഭാഗത്തു വച്ചായിരുന്നു ആക്രമണം.സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെതെങ്കിലും ആറുപേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്.നീണ്ടൂര്‍ രാജീവ് ഗന്ധി കോളനിയില്‍ നിന്നും പിടികൂടിയ മൂന്നുപേരെ കേന്ദ്രീകരിച്ചും കൈപ്പുഴയില്‍ നിന്നും പിടികൂടിയരെ കേന്ദ്രികരിച്ചുമാണ് അന്വേഷണം നടക്കുന്നത്.പകലും ആര്ദ്ധരാത്രിയിലും വിടുകളിലെത്തിയാണ് പൊലിസ് യുവാക്കളെ പിടികൂടിയത്.കൈപ്പുഴയില്‍ നിന്നും പിടികൂടിയവരെ ഉറങ്ങിക്കിടക്കുമ്പോള്‍ വിട്ടില്‍ പിടിച്ചുകൊണ്ടു പോകുകയായിരുന്നു.
നീണ്ടൂര്‍ സ്വദേശികളെ തിങ്കളാഴ്ച വൈകുന്നരത്തോടെ പിടികൂടിയിരുന്നു.മദ്യവും കഞ്ചാവും ഉപയോഗിച്ച് ബൈക്കില്‍ കറങ്ങി നടക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് സ്റ്റേഷനിലുള്ളത്.സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പൊലിസ് വിശദമായി ചോദ്യം ചെയ്്തുവരികയാണ്.എന്നാല്‍ സംഭവത്തില്‍ 50ഓളെ പേരെ പൊലിസ് ചോദ്യം ചെയ്തു കഴിഞ്ഞു.അടുത്ത ദിവസം തന്നെ അറസ്റ്റുണ്ടാകും.
ഞാറാഴ്ച നീണ്ടൂര്‍ പുരത്തോട് അനുബന്ധിച്ച നീണ്ടൂരിലെത്തിയ ഷാന്റെ ഓട്ടോ നീണ്ടൂര്‍ പ്രാവട്ടത്ത് വച്ച് ബൈക്കില്‍ സഞ്ചരിച്ചരെ തട്ടുകയും തുടര്‍ന്ന് വാക്കേറ്റവും ഉണ്ടായി.പിന്നീട് യാത്രക്കാരനുമായി വിട്ടിലേയ്ക്ക് പോരുന്ന വഴി കൈപ്പുഴ പുഴയ്ക്കല്‍ നട ഭാഗത്ത് എത്തിയപ്പോള്‍ പുറകെ ബൈക്കിലെത്തിയ സംഘം ഷാനെ പിടികൂടി തലയ്ക്ക് കല്ലിനിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാന്റെ തലച്ചോര്‍ വെളയില്‍ വന്നു.ഒച്ചയും ബഹളവും കേട്ട് പ്രദേശവാസികള്‍ എഴുന്നേറ്റപ്പോള്‍ പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.ഈ സമയം സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ ഫോണിലേയ്ക്ക് സുഹൃത്ത് ഫോണ്‍ ചെയ്്തപ്പോള്‍ കൈപ്പുഴയില്‍ ഒരാളെ തീര്‍ത്തെന്ന് പറയുന്നത് അയല്‍വാസികള്‍ കേട്ടതായി പറയപ്പെട്ടു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാനെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: