കോട്ടയം: അഞ്ചുവര്‍ഷം കൊണ്ട് ജോസ് കെ. മാണി എംപി കോടീശ്വരനായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ലക്ഷാധിപതിയായിരുന്നു. ഇന്നലെ നല്കിയ വിവരങ്ങള്‍ അനുസരിച്ച് അദ്ദേഹം കോടിപതിയായി.
ജോസ് കെ. മാണിക്കും ഭാര്യ നിഷയ്ക്കുമായി 11.95 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപമാണുള്ളത്. രൊക്കം പണമായി ജോസ് കെ. മാണിയുടെ കൈവശം 30,000 രൂപയും ഭാര്യയുടെ കയ്യില്‍ 15,000 രൂപയും ഉണ്ട്. 48ഗ്രാം സ്വര്‍ണം ജോസ് കെ. മാണിയുടെ കയ്യിലും ഭാര്യ നിഷയ്ക്ക് 12.7ലക്ഷം രൂപ വിലയുള്ള 400 ഗ്രാം സ്വര്‍ണവുമുണ്ട്. ഇവരുടെ രണ്ടു പെണ്‍മക്കള്‍ക്കുമായി 7.6ലക്ഷം രൂപ വിലവരുന്ന 240 ഗ്രാം സ്വര്‍ണമുണ്ട്. ജോസ് കെ. മാണിക്ക് നാലു കമ്പനികളിലായി 1,57,710 വിലവരുന്ന 1,400 ഓഹരികളും ഭാര്യയ്ക്ക് വിവിധ കമ്പനികളിലായി 41.67 ലക്ഷം രൂപയുടെ ഓഹരി നിക്ഷേപവുമുണ്ട്.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോട്ടയത്തു മത്സരിച്ചപ്പോള്‍ ജോസ് കെ. മാണി നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 96,51,729 രൂപയുടെ മൊത്തം സമ്പാദ്യമുണ്ടെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 2,53,869 രൂപ ബാങ്കിലും 59,350 രൂപ ബോണ്ടിലും സ്വന്തം പേരില്‍ നിക്ഷേപമുണ്ടെന്നും ഭാര്യയുടെ പേരില്‍ 2,32,326 രൂപ ബാങ്കിലും 8,80,970 രൂപ ബോണ്ടുനിക്ഷേപമുണ്ടെന്നും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: