വാഷിംങ്ങ്ടണ്: പുതിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കി അതിെന്റസഹായത്തോടെയാണ് മലേഷ്യന്‍ വിമാനം റാഞ്ചിയതെന്ന് സൂചന. വിമാനത്തില്‍ നിലവിലുള്ള ഫ്ലൈറ്റ് മാനേജ്മെനൃ പ്രോഗ്രാം മാറ്റി പുതിയ റൂട്ടിന് അനുസൃതമായ പുതിയ പ്രോഗ്രാം കയറ്റിയാണ് വിമാനത്തിന് നിര്‍ദ്ദേശം നല്കിയതന്നൊണ്സംശയം. ഇങ്ങനെയാണ് വിമാനത്തിെന്റ ദിശ മാറ്റിയത്.
കോക്പിറ്റിലെ കണ്ട്രോള് സിസ്റ്റത്തിലെ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ ഏഴോ എട്ടോ തവണ അമര്ത്തിയതായി അധികൃതര്‍ വ്യക്തമാക്കുന്നു. പെയിലറ്റോ കോക്പിറ്റില്‍ കടന്ന മറ്റാരെങ്കിലുമോ ആയിരിക്കും കമ്പ്യൂട്ടറിന്റെ കീ അമര്‍ത്തി വിമാനം നിയന്ത്രിച്ചത്.
കൂടുതല്‍ ഉയരത്തില്‍ പറക്കുമ്പോള്‍ വിമാനത്തിനുള്ളിലെ മര്‍ദ്ദം ക്രമീകരിക്കാന്‍ മാസ്കുകള്‍ യാത്രക്കാര്ക്ക്നല്കും. എന്നാല്‍ മാസ്ക്കുകള്‍ നല്‍കാതെ പെയിലറ്റ് വിമാനത്തിലെ പ്രഷര്‍ കുറച്ച് യാത്രക്കാരെ ബോധരഹിതരാക്കിയെന്നും അതിനു ശേഷമാണ് വിമാനം റാഞ്ചിയതെന്നുമാണ് സംശയം. 45,000 അടി ഉയരത്തില്‍ പറന്നാല്‍ വിമാനത്തിനുള്ളില്‍ പ്രഷര്‍ കുറയുമെന്നും യാത്രക്കാര്‍ക്ക് മാസ്ക് ഉപയോഗിച്ചില്ലെങ്കില്‍ ഓക്സിജന്കുറഞ്ഞ് ബോധം നഷ്ടപ്പെടുമെന്നും ഹോങ്കോങ്ങ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ജെയിംസ് ഹോ പറയുന്നു.
പെയിലറ്റ് സഹരിയാ അഹമ്മദ് ഷായെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനം അപ്രത്യക്ഷമായതിന്റെ തലേന്ന് സഹരിയെയുടെ ഭാര്യയും മൂന്ന് മക്കളും അജ്ഞാത കേന്ദ്രത്തിലേക്കു മാറിയത് ഗൗരവമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നത്.
അതിനിടെ തിരച്ചില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിനും വഴിവെച്ചിട്ടുണ്ട്. ചൈനാക്കാരാണ് വിമാനത്തില്‍ കൂടുതലും. അതിനാല്‍ അമേരിക്കയുടെ തിരച്ചില്‍ രാജ്യത്തിന്റെ അതിര്‍ത്തില്‍ വേണ്ടെന്നും ചൈന പറഞ്ഞു. ഇതിനു തൊട്ട് പിന്നാലെ ചൈനീയിലെ ഭീകരസംഘടനയാണ് റാഞ്ചലിനു പിന്നിലെന്ന ആരോപണവുമായി അമേരിക്കയും രംഗത്ത് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: