തിരുവനന്തപുരം: ചേര്‍ത്തല മുതല്‍ മണ്ണുത്തി വരെയുള്ള നാലുവരിപ്പാതയില്‍ ഇനി 90 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കാം. ഇതുവരെ ഇത് 70 കിലോമീറ്ററായിരുന്നു. ഇതു സംബന്ധിച്ച വേഗപരിധി ഭേദഗതി ചെയ്ത് വിജ്ഞാപനമായി.
1989-ലെ വേഗപരിധിയാണ് ഭേദഗതി ചെയ്തത്. പുതിയ ഹൈവേകളും ലെയിന്‍ റോഡുകളും വന്ന സാഹചര്യത്തിലാണിത്. നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ, സിറ്റി, മുന്‍സിപ്പാലിറ്റി പരിധികളിലുള്ള റോഡുകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് വേഗ പരിധി ഉയര്‍ത്തിയത്. സ്കൂള്‍ പരിസരങ്ങളിലും ഗാട്ട് റോഡുകളിലും കാര്യമായ മാറ്റം വരുത്തിയിട്ടില്ല. കാറുകള്‍ നാഷണല്‍ ഹൈവേയില്‍ 85കിലോമീറ്ററും സ്റ്റേറ്റ് ഹൈവേയില്‍ 80 കിലോമീറ്ററും വേഗത്തില്‍ ഓടിക്കാം. മേറ്റ്ല്ലാ പ്രദേശങ്ങളിലും 70കിലോമീറ്റര്‍. അതില്‍ തന്നെ സിറ്റികളിലും മുന്‍സിപ്പാലിറ്റികളിലും 50 കിലോമീററ്ററും സ്കൂള്‍ പരിസരത്ത് 30 കിലോമീറ്ററും ഗാട്ട് റോഡുകളില്‍ 45 കിലോമീറ്ററും.
സ്പീഡ് റഡാര്‍ ക്യാമറകളില്‍ ഇതനുസരിച്ചുള്ള മാറ്റം വരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വാഹനങ്ങള്‍ക്കും സ്കൂള്‍ പരിസരത്ത് അനുവദിച്ചിട്ടുളള വേഗം 30 കിലോമീറ്ററാണ്. കാര്‍ സിറ്റികളില്‍ 50(40) ദേശീയ പാത 85(70) സംസ്ഥാന ഹൈവേ 80(70), നാലുവരിപ്പാത 90(70), എല്‍എംവി ഇനത്തില്‍പ്പെട്ട ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍-സിറ്റികള്‍- 50(40) ദേശീയപാത 65(60) സംസ്ഥാന ഹൈവേ 65(60), നാലുവരിപ്പാത 70(60) ഹെവി പാസഞ്ചര്‍/ചരക്കുവാഹനം, സംസ്ഥാന ഹൈവേ 60(50), നാലുവരിപ്പാത 65 (50).
പ്രതികരിക്കാൻ ഇവിടെ എഴുതുക: