മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നാഴ്ചയ്ക്കിടെ 22 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ധാന്യവിളയിലുണ്ടായ വ്യാപക നാശനഷ്ടങ്ങള്‍ മൂലമുള്ള സാമ്പത്തികനഷ്ടം താങ്ങാനാവാതെയാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. ധാന്യവിളയിലുണ്ടായ വ്യാപക നഷ്ടമാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് വിദര്‍ഭ ജന്‍ ആന്തോളന്‍ സമതി വ്യക്തമാക്കി.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ സംഖ്യ 80 മുതല്‍ 100 വരെയാണെന്ന് കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നു. ആത്മഹത്യ ചെയ്തവരില്‍ കൂടുതല്‍ കര്‍ഷകരും വിദര്‍ഭ, മറാത്താവാദ മേഖലയിലുള്ളവരാണ്. കൊടുങ്കാറ്റില്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചതിന് പിന്നാലെയാണ് കൂടുതല്‍ കര്‍ഷക ആത്മഹത്യകളുണ്ടായത്.
അതേസമയം കര്‍ഷകരുടെ മരണസംഖ്യ സംബന്ധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരില്‍നിന്ന് 5000 കോടിയുടെ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന് പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ നടന്ന സ്ഥലങ്ങളില്‍ ദുരിതാശ്വസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ഇന്ന് പ്രത്യേക കാബിനറ്റ് യോഗം ചേരും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ സര്‍ക്കാര്‍ സഹായം പ്രതീക്ഷിക്കുന്നില്ലെന്ന് കര്‍ഷക സംഘം വ്യക്തമാക്കി. പതിനാറ് ലക്ഷം ഹെക്ടര്‍ സ്ഥലത്തെ വിള നശിച്ചപ്പോള്പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിദര്‍ഭ വീണ്ടുമൊരു തെരഞ്ഞെടുപ്പ് വിഷയമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: