കോട്ടയം: കരിങ്കല്ലിനുള്ള അടിയേറ്റു ഓട്ടോറിക്ഷാ ഡ്രൈവറുടെ ശിരസ് പിളര്‍ന്ന സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. ഏറ്റുമാനൂര്‍ ലിസി ശ്രീകണ്ഠപുരം വടക്കേതുരുത്തേല്‍ ഷാനെ ആക്രമിച്ച സംഭവത്തില്‍ നീണ്ടൂര്‍ ആക്കകാട്ടില് എംജി രാജന്റെ മകന് ശരത് രാജ് (25), പോത്തന്‍പറമ്പില്‍ സോമന്റെ മകന് സനൂര്‍ (25) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുള്ള മറ്റു പ്രതികളെപ്പറ്റി പൊലീസിനു വിവരം ലഭിച്ചതായാണ് സൂചന.
ഞായര്‍ രാത്രി 10. 15നു കൈപ്പുഴ പൂഴിക്കല്‍ നടയ്ക്കല്‍ ഭാഗത്തു വച്ചായിരുന്നു ഷാനിനു നേരെ ആക്രമണം നടന്നത്. ഓട്ടോറിക്ഷാ യാത്രക്കിടെ ബൈക്കില്‍ ഷാന്റെ വാഹനം തട്ടി ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ബൈക്കില്‍ ഷാന്റെ പിന്നാലെയെത്തിയ സംഘം തിരക്കൊഴിഞ്ഞ പൂഴിക്കല്‍ നടയ്ക്കല്‍ ഭാഗത്തു വച്ചു ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തിനിടെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരന് ഇറങ്ങി ഓടി. കരിങ്കല്ലിനുള്ള ആക്രമണത്തില്‍ ഷാന്റെ ശിരത് പിളര്‍ന്നു തലച്ചോര്‍ വെളിയില്‍ വന്നു. ആക്രമണത്തില്‍ ബോധം നഷ്ടപെട്ട ഷാനെ റോഡരുകിലേക്ക് ആക്രമികള്‍ തള്ളിയിട്ട ശേഷം ആക്രമണം വാഹനാപകടമാക്കി തീര്‍ക്കാന്‍ ശ്രമവും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: