ത്യശൂര്‍: കത്തോലിക്കാസഭ അല്പമെങ്കിലും നീതി കാണിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ പ്രൊഫ. ജോസഫിന്റെ ജീവിതത്തിലെ ഒരു ദുരന്തമെങ്കിലും ഒഴിവാക്കാമായിരുന്നു. തീവ്രവാദികളുടെ ആക്രമണത്തിലും കടുത്തപ്രതിസന്ധിഘട്ടത്തിലും ഒപ്പംനിന്ന ഭാര്യ സ്വയംമൃത്യു വരിച്ചപ്പോള്‍ പ്രൊഫസര്ക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ദുരന്തങ്ങള്‍ ഒന്നൊഴിയാതെ ജീവിതത്തില്‍ പിന്തുടരുമ്പോഴും താങ്ങും തണലുമായി നിന്നതും കുടുംബമായിരുന്നു. എന്നാല്‍ കത്തോലിക്കാസഭയുടെ കരുണയില്ലായ്മ മൂലം കോളേജിലെ ജോലിതിരിച്ച് കിട്ടാതെ കടുത്തയാതനയിലായിരുന്നു ജോസഫ്. ഇസ്ലാമിക തീവ്രവാദികള്‍ കാണിച്ചതിനേക്കാള്‍ കൊടുംക്രൂരതയാണ് ജോലി തിരികെ നല്‍കാതെ കത്തോലിക്കാസഭ പ്രൊഫസറോട് കാണിച്ചത്.
ചോദ്യപേപ്പര്‍ വിവാദത്തെതുടര്‍ന്ന് 2010 സെപ്തംബര്‍ നാലിനാണ് പ്രൊഫ: ജോസഫിനെ തെടുപുഴ നൂ മാന്‍ കോളേജ് അധിക്യതര്‍ പുറത്താക്കിയത്. ഇസ്ലാമിക തീവ്രവാദത്തിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രൊഫസര്‍ക്ക് പിന്തുണയായി എത്തിയപ്പോഴും ഇസ്ലാമിക തീവ്രവാദത്തിന് കീഴടങ്ങികൊണ്ട് സഭാനാത്യത്വം മാപ്പ് പറയുകയും ജോസഫിനെ തള്ളി പറയുകയുമായിരുന്നു. മതസ്പര്ധവളര്ത്തിയെന്ന് പറഞ്ഞ് പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ നിന്നും കഴിഞ്ഞ നവംമ്പറില്‍ തൊടുപുഴ സിജെഎം കോടതി ജോസഫിനെ കുറ്റവിമുക്തനാക്കിയിരുന്നു. അതിന്ശേഷമെങ്കിലും സഭാനേത്യത്വത്തില് നിന്നും നീതി ലഭിക്കുമെന്നായിരുന്നു ജോസഫ് കരുതിയിരുന്നത്. സഭയുമായി നല്ലബന്ധത്തിലായിരുന്നു ഇദ്ദേഹം. ഒരു സഹോദരിയാകട്ടെ സന്യാസിനിയുമായിരുന്നു. സഭക്ക് നീതികേട് കാണിക്കേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ല. എന്നിട്ടും സഭ കനിഞ്ഞില്ല. ഈ മാസം 31ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് കോളേജ് അധിക്യതരില്‍ നിന്നും നീതിലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു പ്രൊഫസര്‍. സര്‍വ്വീസില്‍ തിരികെ കയറുന്നതിനായി നല്കിയ കേസ് നീട്ടികൊണ്ട് പോവുകയാണ് സഭ ചെയ്തത്. റിട്ടയര്‍മെന്റിന് ശേഷം കോടതി വിധി വന്നാല്‍ കോളേജ് അധിക്യതര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയോ തിരിച്ചെടുക്കുകയോ ചെയ്യേണ്ടതില്ലെന്ന കുബുദ്ധിയാണ് സഭാനേത്യത്വത്തെ നയിച്ചത്.
കോളേജിലെ ഒരു ക്ലാസ് പരീക്ഷയിലെ ഒരു ചോദ്യത്തിന്റെ പേരിലാണ് ഇസ്ലാമിക തീവ്രവാദികള്‍ 2010 ജൂലയ് 24ന് പ്രൊഫസറുടെ കയ്യും കാലും വെട്ടി മ്യതപ്രായനാക്കിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന വിശ്വാസവും അസാമാന്യമായ ആത്മബലവും കൊണ്ടാണ് പ്രൊഫസര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇസ്ലാമിക തിവ്രവാദികളുടെ നടപടിയെക്കാള്‍ ഇദ്ദേഹത്തെ വിഷമിപ്പിച്ചത് ഒപ്പം നില്‍ക്കുമെന്ന് വിശ്വസിച്ച സഭയുടെ പെരുമാറ്റമായിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം മക്കളുടെ വിദ്യാഭ്യസത്തിലും പലപ്പോഴും തടസ്സം നേരിട്ടിരുന്നു. ആകെ ഉണ്ടായിരുന്ന വരുമാനമാണ് നിലച്ചത്. സര്‍ക്കാരില്‍ നിന്നുള്ള സഹായവാഗ്ദാനങ്ങളും യാഥാര്‍ത്ഥ്യമായില്ല. സര്‍വ്വീസില്‍ നിന്നും ഔപചാരികമായിട്ടെങ്കിലും വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം നിലനില്‍ക്കുമ്പോഴും ജോലിയില്‍ തിരിച്ചെടുക്കുമെന്ന അവസാനപ്രതീക്ഷയും നഷ്ടമായതോടെ എന്നും ഒപ്പം നിന്നഭാര്യയും വിടപറഞ്ഞു. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുമ്പില്‍ പകച്ച് നില്‍ക്കുമ്പോഴും തീവ്രവാദികളെക്കാള്‍ ഉപരി സഭയുടെ ക്രൂരതയാണ് ജോസഫിനെ വേദനിപ്പിച്ചത്.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: