മിര്‍പൂര്‍: ട്വന്റി 20 സന്നാഹ പോരാട്ടത്തില്‍ വിന്‍ഡീസിന് രണ്ടാം വിജയം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ വിന്‍ഡീസ് ഇന്നലെ ശ്രീലങ്കയെയും കീഴടക്കിയാണ് ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരം പൂര്‍ത്തിയാക്കിയത്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ദിവസം ശ്രീലങ്ക ഇന്ത്യയെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക വിന്‍ഡീസിനെ ബാറ്റിംഗിനയച്ചു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്ാമാരായ സ്മിത്തും (45 പന്തില്‍ 60) ഗെയിലും ചേര്‍ന്ന് 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 12 റണ്‍സെടുത്ത ഗെയിലിനെ ഹെറാത്ത് തീസര പെരേരയുടെ കൈകളിലെത്തിച്ച് ഈ കൂട്ടുകെട്ട് പിരിച്ചു. തുടര്‍ന്നെത്തിയ ഫ്ലച്ചര്‍ നാല് റണ്‍സെടുത്ത് ഹെറാത്തിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. പിന്നീട് സ്മിത്തും ബ്രാവോയും (43) ചേര്‍ന്ന് സ്കോര്‍ 100 കടത്തി. സ്കോര്‍ 104-ല്‍ എത്തിയപ്പോള്‍ 8 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 60 റണ്‍സെടുത്ത സ്മിത്തിനെ പ്രസന്ന വിക്കറ്റിന് മുന്നില്‍ കുടുക്കി. സിമണ്‍സ് 10 റണ്‍സെടുത്ത് പുറത്തായി. പിന്നീട് 14 പന്തില്‍ നിന്ന് 30 റണ്സെകുത്ത സമിയാണ് വിന്‍ഡീസ് സ്കോര്‍ 172-ല്‍ എത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കന്‍ നിരയില്‍ 43 റണ്‍സെടുത്ത ദില്‍ഷനാണ് ടോപ് സ്കോറര്‍. കുമാര്‍ സംഗക്കാര 24 ഉം ആഞ്ചലോ മാത്യൂസ് 18ഉം റണ്‍സെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരേയ്നും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ന്‍ ബ്രാവോയുമാണ് ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ കശക്കിയെറിഞ്ഞത്.
മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയയും മികച്ച വിജയം സ്വന്തമാക്കി.
മൂന്ന് റണ്‍സിനാണ് കംഗാരുക്കള്‍ ന്യൂസിലാന്റിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ അതേ നാണയത്തില്‍ ന്യൂസിലാന്റ് തിരിച്ചടിച്ചെങ്കിലും 197 റണസെടുക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ. 7 റണ്‍സെടുക്കുന്നതിനെ അവസാന രണ്ട് ഓവറുകളില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് കിവികള്‍ക്ക് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: