മൂവാറ്റുപുഴ: മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ ന്യൂമ്യാന് കോളേജ് അദ്ധ്യാപകന് ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ജോസഫ് (49) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് വീട്ടിനുള്ളിലെ കുളിമുറിയില്‍ മരിച്ചനിലിയല്‍ കണ്ടത്. ഉടന്‍തന്നെ വീട്ടിനു മുന്നില്‍ ഡ്യൂട്ടിലുണ്ടായിരുന്ന പോലീസുകാരും ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനിയില്ല.
ഏറെ നാളായി മാനസിക അസ്വാസ്ഥ്യവും കടുത്ത തലവേദനയും മൂലം കോലേഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ശേഷം ഉച്ചക്ക് 2മണിയോടെ ഭര്‍ത്തവുമൊത്ത് വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം സലോമി ബാത്ത്റൂമിലേക്ക് പോയി.
ഏറെ സമയത്തിന് ശേഷം ബാത്ത് റൂമില്‍ നിന്ന് ശബ്ദം കേട്ടാണ് ഭര്‍ത്താവിന്റ സഹോദരി മേരി ഓടിയെത്തിയത്. ഈ സമയം ശബ്ദം കേട്ട് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ മാത്തച്ചനും ഡ്യൂട്ടി പോലീസും ഓടിയെത്തി. ബാത്ത്റൂമില്‍ കഴുത്തില്‍ തോര്‍ത്ത് മുറുകിയ നിലയില്‍ വീണ് കിടക്കുന്നതാണ് കണ്ടത്തെത്തിയത്. മുകളിലെ കമ്പിയില്‍ കെട്ടിതൂങ്ങുന്നതിനിടയില് തോര്‍ത്ത് കമ്പിയിലെ കെട്ടഴിഞ്ഞ് താഴെ വീണതാണെന്ന് അനുമാനിക്കുന്നു. ഉടന്‍ തന്നെ പോലീസും ഭര്‍ത്താവും മേരിയും കൂടി മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ എത്തച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയശേഷം സിഐ വിശാല്‍ ജോണ്‍, എസ്ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മേല്‍നടപടി സ്വീകരിച്ചു മൃതദേഹം ഫ്രീസറിലേക്ക് മാറ്റി. മകന് മിഥുന് രാജ് തിരുവനന്തപുരത്ത് ഐഎഎസ് കോച്ചിംഗ് സെന്ററില്‍ പഠനത്തിലാണ്. മകള്‍ ആമി ഡല്‍ഹിയില്‍ മെഡിസിറ്റിയില്‍ നഴ്സാണ്. ഇരുവരും എത്തിയശേഷമെ സംസ്കാര ചടങ്ങുകള്‍ തീരുമാനിക്കുകയുള്ളു. മുതലകോടം മുതുപ്ലാക്കേല് സെബാസ്റ്റ്യന്റെ മകളാണ് സലോമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: