ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി അഞ്ചുതവണ മത്സരിച്ചു വിജയിച്ച ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധി തേടും. നരേന്ദ്രമോദി രണ്ടാം മണ്ഡലമായി വഡോദരയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന്റേതാണ് തീരുമാനം.
ബിജെപിയുടെ ആറാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്നലെ പുറത്തിറക്കി. ഗുജറാത്ത്, രാജസ്ഥാന്, യുപി, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ അടക്കം 67 ലോക്സഭാ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജയ്പൂര്‍ റൂറലില്‍ നിന്നും ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, മധുരയില്‍ ഹേമമാലിനി, എന്നിവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും. കേരളത്തിലെ മാവേലിക്കരയില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീറാണ് സ്ഥാനാര്‍ത്ഥി. ആന്തമാന്‍ നിക്കോബറില്‍ സിറ്റിംഗ് എംപി ബിഷ്ണുപാദ റോയി തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്.
ഗുജറാത്തില്‍ പത്ത് സിറ്റിംഗ് എംപിമാര്‍ക്ക് മാത്രമാണ് ഇത്തവണ സീറ്റ് നല്‍കിയിരിക്കുന്നത്. നരേന്ദ്രമോദി ഉള്‍പ്പെടെ മത്സരിക്കുന്ന മേറ്റ്ല്ലാവരും ലോക്സഭയിലേക്ക് ഇതാദ്യമാണ്. ഒറീസയിലെ 15ഉം അരുണാചല്‍ പ്രദേശിലെ 17ഉം നിയമസഭാ സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളേയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്(4),യു.പി(3),മഹാരാഷ്ട്ര(1) നിയമസഭാ ഉപ തെരഞ്ഞെടുപ്പു സ്ഥാനാര്‍ത്ഥിപ്പട്ടികയും പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: