കോട്ടയം : കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. രാവിലെ എട്ട് മണിയോടെ കോടിമതയ്ക്ക് സമീപമായിരുന്നു സംഭവം. തട്ടുങ്കല്ചിറയില് മോളമ്മ (47) ആണ് കൊല്ലപ്പെട്ടത്. മോള്ളമ്മയെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഭര്‍ത്താവ് ഷൈജുവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി.
വര്‍ഷങ്ങളായി ഷൈജുവും മോളമ്മയും അകന്നു കഴിയുകയായിരുന്നു. നഗരത്തിലെ സ്വകാര്യ സ്ഥാപത്തില്‍ ജോലി ചെയ്തുവയ്തുവരികയായിരുന്ന മോളമ്മ ഇന്ന് സ്ഥാപനത്തിലേയ്ക്ക് ജോലിക്കായി പോകുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. വഴിയരുകിയില് പതുങ്ങിയിരുന്ന ഷൈജു മോളമ്മയെ കുത്തിവീഴ്ത്തുകായിരുന്നു. പിന്നീട് മാലിന്യം നിറഞ്ഞ ചിറയിലേക്ക് തള്ളുകയായിരുന്നു. മോളമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മോളമ്മയ്ക്ക് നെഞ്ചിലേറ്റ മുറിവിനേക്കാള്‍ അഴുക്കുചാലിലെ വെള്ളം ശരീരത്തിനുള്ളില്‍ പ്രവേശിച്ചതാണ് മരണകാരണമെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരം. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ പൊലീസിന് കൈമാറി. മോളമ്മയുടെ മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് മക്കളാണ് മോളമ്മയ്ക്കുള്ളത്. അച്ഛന്: പരേതനായ കേശവന്. അമ്മ: കാര്‍ത്യായനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: