വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ കാണിക്ക വഞ്ചിമോഷണക്കേസിലെ പ്രതികളായ ക്ഷേത്രഗാര്ഡുമാര് സുരേഷ്, നിഷാന്ത് എന്നിവരെ തെളിവെടുപ്പിനായി വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തിച്ചു. രാവിലെ 11.30 തോടെ വടക്കേനടയിലൂടെ ക്ഷേത്രക്കൂളത്തില് തെളിവെടുപ്പ് നടത്തിയതിന് ശേഷം കിഴക്കേനടയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കൂവാന് ശ്രമിച്ചെങ്കിലും പ്രതികളെ കണ്ട ഭക്തരുടെ രോക്ഷപ്രകടനത്തില് ഭയന്ന് പോലീസ് തെക്കേനടയിലൂടെ വടക്കേനയിയെത്തിച്ചപ്പോള് ഭക്തജനപ്രതിക്ഷേധം രൂക്ഷമായത് പോലീസിനെ ഏറെകുഴക്കി.വടക്കേനാലമ്പലത്തിലൂടെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു കാണിക്ക വഞ്ചിയില്‍ നിന്ന് പണം അപഹരിച്ച രീതി പ്രതികളില്‍ നിന്ന് പോലീസ് മനസിലാക്കി.തുടര്‍ന്ന് പ്രതികളുമായി പോലീസ് മുന്‍ വാതിലിലുടെ കെക്കേഗോപുരനടയിലൂടെ ഓടി രക്ഷപെടേണ്ടിവന്നു.തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജറാക്കിയ പ്രതികള്‍ക്ക് ജ്യാമ്യം അനുവദിച്ചു.
കാണിക്ക മോഷണ കേസില്‍ പോലീസില്‍ കീഴടങ്ങിയ ദേവസ്വം ഗാര്‍ഡുകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ വിഐപിപരിഗണന. പ്രത്യേകമുറിയില്‍ ഭക്താദരപൂര്വ്വമായിരുന്നു ചോദ്യം ചെയ്യല്‍. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്നുപോലും പ്രതികളെ അകറ്റാന്‍ ശ്രമംനടത്തി. മുഖം മറയ്ക്കാന്‍ തൂവാലയും ഒരു പ്രതിക്ക് നല്കി. ഭരണകക്ഷിയിലെ ഉന്നതന്റെ ഇടപെടല്‍ പോലീസിന് സമ്മര്‍ദ്ദമേറി. പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനാല്‍ ഇവര്‍ക്ക് ജാമ്യം കിട്ടാന്‍ എളുപ്പമായന്ന ആരോപണം ശക്തമാണ്.
കാണിക്ക മോഷ്ടാക്കള്‍ക്ക് നേരെ ഭക്തജന രോഷം പൊലീസിനെ കുഴക്കി. വടക്കേനടയില്‍ നിന്ന് കിഴക്കേനടയിലൂടെ ക്ഷേത്രത്തില്‍ പ്രതിയുമായി പ്രവേശിക്കാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ ഭക്തജനങ്ങള്‍ പ്രതികള്‍ക്ക് നേരെ തിരിഞ്ഞത് പോലീസിനെ കുഴക്കി. തുടര്‍ന്ന് തെക്കേനടയിലൂടെ വടക്കേനാലമ്പലത്തില് പ്രവേശിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ നിന്നിരുന്ന ഭക്തജനങ്ങള്‍ പ്രതികള്‍ക്ക് നേരെ തിരിഞ്ഞു. തെളിവെടുപ്പിന് ശേഷം പ്രതിയുമായി ഓടിപ്പോകേണ്ട ഗതികേടിലായി പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: