ചേരമാന്‍ പെരുമാളിന്റെ നല്ല ഊര് എന്നറിയപ്പെടുന്ന പ്രകൃതി സുന്ദരമായ ചേരാനല്ലൂര്‍ ഗ്രാമത്തില്‍ നിന്നും ബിജെപിയുടെ സംസ്ഥാന ജന.സെക്രട്ടറി പദവിയിലേക്ക് ഉയര്‍ന്നൂ എ.എന്‍.രാധാകൃഷ്ണന്. പാര്‍ട്ടിയ്ക്ക് വേണ്ടി എല്ലായ്പ്പോഴും കാഴ്്ചവച്ച സജീവ പ്രവര്‍ത്തനത്തിനുള്ള അംഗീകരമായി ജില്ലയിലും സംസ്ഥാനത്തും ഒട്ടുമിക്ക സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ ഇടയില്‍ എഎന്‍ആര്‍ എന്ന് അറിയപ്പെടുന്ന എ.എന്‍. രാധാകൃഷ്ണനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ലാളിത്യമാണ്.
ബിജെപി പ്രവര്ത്തകന് ആകുന്നതിന് മുമ്പ് അഞ്ചാം വയസ്സില്‍ ബാല സ്വയംസേവകനായി സംഘത്തിന്റെ ആദര്‍ശങ്ങള്‍ നെഞ്ചേറ്റി ഏത് പ്രതിസന്ധിയേയും അതിജീവിക്കുവാനുള്ള ആര്‍ജവം എ എന്‍ ആര് നേടിയിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ലോകസംഘര്‍ഷ സമിതിയുടേയും ആര്‍എസ്എസിന്റേയും നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്തു. അതും പതിനാലാം വയസ്സില്‍. പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങിയ ഏറ്റവും പ്രായംകുറഞ്ഞ സത്യഗ്രഹിയും ഒരുപക്ഷേ എ എന്‍ ആര് ആയിരിക്കും. രാഷ്ട്രീയത്തിനൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയി. ബിരുദ പഠനത്തിന് ശേഷം ആര്‍എസ്എസിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായി. കണ്ണൂരായിരുന്നു ആദ്യം. 19-ാം വയസ്സിലാണ് അദ്ദേഹം കണ്ണൂര്‍ പ്രചാരകനാകുന്നത
1986 ല്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സുവര്‍ണ ജൂബിലി വിളംബര ജാഥ ക്യാപ്റ്റനായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം യാത്ര ചെയ്തു.
കേരളത്തിന്റെ പ്രത്യേകിച്ചും സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളില്‍ സജീവ ഇടപെടലുകളാണ് എ എന്‍ ആര് നടത്തിവരുന്നത്. ഏത് വിഷയത്തെ കുറിച്ചും കൃത്യമായ പഠനം നടത്തിയ ശേഷം സംസാരിക്കുന്ന നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. കേരള സമൂഹം ഒന്നടങ്കം ചര്‍ച്ച ചെയ്യുന്ന പ്രമുഖ പൊതുമേഖല സ്ഥാപനമായ എഫ്എസിടിയുടെ ദുരവസ്ഥ ദൂരീകരിക്കുന്നതിന് മുന്നില്‍ നില്ക്കുന്ന എ എന്‍ ആര് ഫാക്ടിന് വേണ്ടി ശക്തിയുക്തം വാദിക്കുന്നു. പലപ്പോഴും പാര്‍ട്ടിയുടെ നിലപാട് ജനത്തെ അറിയിക്കുന്നതിന് നിയോഗിക്കുന്നതും ഇദ്ദേഹത്തെയാണ്. എറണാകുളം മണ്ഡലത്തിലെ ഏറ്റവും ജനകീയനായ സ്ഥാനാര്‍ത്ഥിയാണ് എ.എന്‍. രാധാകൃഷ്ണന് എന്നതില്‍ സംശയമില്ല. കേരളത്തില്‍ നടന്ന പാര്‍ട്ടിയുടെ എല്ലാ സമരപരിപാടികളുടേയും സംഘാടകനായി മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്‍.കെ. അദ്വാനിയുടെ രഥയാത്രയില്‍ കേരളത്തിലെ യാത്രകളുടെ പ്രധാനസംഘാടകനായിരുന്നു. തിരുവനന്തപുരത്ത് അടുത്തിടെ നടന്ന നരേന്ദ്രമോദിയുടെ മഹാറാലിയുടെ സംഘാടന ചുമതലയും എ എന്‍ ആറിനായിരുന്നു.
പൊതുപ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമായി കാണുന്നതിനാല്‍ കുടുംബ കാര്യങ്ങളും ഇതോടൊപ്പം ഇഴ ചേര്‍ന്ന് കിടക്കുന്നു. സൗഹൃദമാണ് തന്റെ മുഖമുദ്രയെന്നു വിശ്വസിക്കുന്ന എ എന്‍ ആറിന് കക്ഷി രാഷ്ട്രീയ- മത-ജാതി ഭേദമന്യേ സുഹൃത്തുക്കളുടെ ഒരു വലയം തന്നെയുണ്ട്. ആശയപരമായി എതിര്‍പ്പുണ്ടായിരിക്കാം. രാഷ്ട്രീയത്തില്‍ തനിക്ക് ശത്രുക്കളില്ലെന്നും രാഷ്ട്രീയ പ്രതിയോഗികളെയുള്ളുവെന്ന മാരാര്‍ജിയുടെ ആദര്‍ശമാണ് എ എന്‍ ആറും സ്വീകരിച്ചിരിക്കുന്നത്.
എന്‍എച്ച് ഹൈവേ സമരവുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തി എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുക, കടവന്ത്ര മാര്‍ക്കറ്റിന് വേണ്ടിയുള്ള പോരാട്ടം എന്നിവയുടെയെല്ലാം മുന്നില്‍ ഈ നേതാവുണ്ടായിരുന്നു. വൈപ്പിന്‍, കടമക്കുടി, പിഴല തുടങ്ങിയ ദ്വീപസമൂഹങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നാളുകളായി നടക്കുന്ന സമരത്തിന്റെ ഭാഗമാണ് അദ്ദേഹം. ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം കടമക്കുടിയില്‍ ഒരു ദിവസത്തെ നിരാഹാരവും അനുഷ്ഠിച്ചിരുന്നു.
നെറ്റിയില്‍ ചാര്‍ത്തിയ ചന്ദനക്കുറിയുടെ വിശുദ്ധി പ്രവര്‍ത്തിയിലും കാത്തുസൂക്ഷിക്കുന്ന എ എന്‍ ആര് തന്നെയായിരുന്നു മുന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബിജെപിയെ പ്രതിനിധീകരിച്ചത്. ഇതിന് മുമ്പ് 1986 ല്‍ തന്റെ 26-ാം വയസ്സിലും സ്ഥാനാര്‍ത്ഥിയായിരുന്നു.
ഹിന്ദുമുന്നണി ജില്ല കണ്‍വീനര്‍, ക്ഷേത്രപ്രവേശന സുവര്‍ണ സമിതി സെക്രട്ടറി, ഫാക്ട് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ്, അപ്പോളോ ക്യാന്റീന് യൂണിയന് പ്രസിഡന്റ്, പണ്ഡിറ്റ് കറുപ്പന് സ്മാരക സമിതി സെക്രട്ടറി, ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ ഗവേണിംഗ്ബോഡി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജലസംരക്ഷണ സമിതിയുടെ പ്രസിഡന്റ് കൂടിയാണ് എ.എന്‍.രാധാകൃഷ്ണന്. മികച്ച സാമൂഹ്യസേവനത്തിനുള്ള മദര്‍തെരേസ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്.
1987 ല്‍ ബിജെപി ജില്ല പ്രസിഡന്റ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജന.സെക്രട്ടറി, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ്, എറണാകുളം മേഖലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം തുടങ്ങി പാര്‍ട്ടിയിലെ പ്രമുഖ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ഐടിഎഫ്സി എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഡയറക്ടറാണ്. ചേരാനല്ലൂര്‍ ഏണിയേലില് വീട്ടില്‍ ബി.ആര്. നാരായണപിള്ളയുടേയും പങ്കജാക്ഷിയുടേയും ആറ് മക്കളില്‍ അഞ്ചാമനായി 1960 ലാണ് എ.എന്‍. രാധാകൃഷ്ണന്റെ ജനനം. അംബികയാണ് ഭാര്യ. ഏക മകള്‍ അഭിരാമി തേവര സേക്രട്ഠാര്ട്ട് കോളേജ് വിദ്യാര്‍ത്ഥിനിയാണ്.
വിനീത് വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: