കൊച്ചി: കൊച്ചിന് ഷിപ്പ്യാര്ഡ് ഹിതപരിശോധനയില്‍ ബിഎംഎസ് യൂണിയന് ഉജ്ജ്വല വിജയം. തൊഴിലാളികള്‍ക്കിടയില്‍ നടന്ന ഹിതപരിശോധനയില്‍ 22 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് ബിഎം എസ് യൂണിയന് വിജയിച്ചത്.
മുപ്പത് വര്‍ഷമായി ഷിപ്പ്യാര്ഡ് എംപ്ലോയീസ് സംഘ് (ബിഎംഎസ് ) പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് അംഗീകാരം. ഹിതപരിശോധനയില്‍ 268 തൊഴിലാളികളുടെ പിന്തുണ യൂണിയന് ലഭിച്ചു. മാനേജ്മെന്റിന്റെയും മറ്റ് യൂണിയനുകളുടേയും കുത്സിത ശ്രമങ്ങളെ പരാജയപ്പെടുത്തി ബിഎംഎസ് യൂണിയന് നേടിയ അംഗീകാരത്തിന് തിളക്കമേറെയാണെന്ന് യൂണിയന് പ്രസിഡന്റും ബിഎംഎസ് സംസ്ഥാന ട്രഷററും ആയ വി.രാധാകൃഷ്ണന് പറഞ്ഞു. ബിഎംഎസില്‍ വിശ്വാസമര്‍പ്പിച്ച മുഴുവന്‍ തൊഴിലാളികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളാണ് ബിഎംഎസിന് പുറമെ അംഗീകാരം നേടിയിട്ടുള്ളത്. സിഐടിയുവിന് നിലവിലുള്ള അംഗങ്ങളേക്കാള്‍ കുറഞ്ഞ വോട്ടാണ് ലഭിച്ചത്. കഴിഞ്ഞതവണ ഒന്നാംസ്ഥാനത്തെത്തിയ വി.ബി. ചെറിയാന്റെ സിപിഎം യൂണിയന് ഇക്കുറി മൂന്നാം സ്ഥാനത്തായി. 1236 തൊഴിലാളികള്‍ ഹിതപരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: