കൊച്ചി: എറണാകുളത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ പക്കല്‍ പണമായി 30000 രൂപയാണുള്ളതെന്ന് നാനിര്‍ദേശപത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഭാര്യ ചാഛിമയുടെ കൈയ്യില്‍ 20000 രൂപയുമുണ്ട്. പുളിങ്കുന്നില്‍ സ്ഥാനാര്‍ഥിക്കുള്ള 1.74 ഏക്കര്‍ കൃഷിഭൂമിയുടെ കമ്പോളവില 34.74 ലക്ഷവും ഭാര്യയുടെ പേരിലുള്ള ഒമ്പത് ഏക്കര്‍ ഭൂമിയുടെ വില 5.47 ലക്ഷവും വരും. കാര്‍ഷികയിതര ഭൂമിയായി കലൂരില്‍ 1.05 കോടി വിലമതിക്കുന്ന 4380 ചതുരശ്രയടി സ്ഥലമുണ്ട്. എളങ്കുളം വില്ലേജിലും ബാംഗ്ലൂരിലും ഉള്ള രണ്ടു വീടുകള്‍ക്കായി 2.31 കോടി രൂപ കമ്പോളവില വരും. കാര്‍ വായ്പ ഉള്‍പ്പടെയായി 26.20 ലക്ഷം രൂപയുടെ ബാധ്യതയാണ് സ്ഥാനാര്‍ഥിക്കുള്ളത്.
സ്ഥാനാര്‍ഥിക്ക് 8.35 ലക്ഷം രൂപ വിലയുള്ള ഒരു ടൊയോട്ടകാറും 48000 രൂപ വിലവരുന്ന ഒരു മാരുതി കാറുമുണ്ട്. സ്ഥാനാര്‍ഥിയുടെ പക്കല്‍ 21000 രൂപ വിലവരുന്ന എട്ടു ഗ്രാം സ്വര്‍ണവും ഭാര്യുയുടെ പക്കല്‍ 5.25 ലക്ഷം രൂപ വില വരുന്ന 200 ഗ്രാം സ്വര്‍ണവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: