തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ കണ്ടെത്തിയ അമൂല്യ നിധി ശേഖരത്തിന്റെ കണക്കെടുക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ക്ഷേത്രാചാരങ്ങളില്‍ കൈ കടത്തുന്നു. വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന ആചാരങ്ങളും വിശ്വാസങ്ങളും മാറ്റാനുള്ള നിര്‍ദേശങ്ങള്‍ നല്കാന് അദ്ദേഹം ക്ഷേത്രഭാരവാഹികളോടു പറഞ്ഞിട്ടുണ്ട്. ക്ഷേത്രാചാരങ്ങള്‍ തന്നെ മാറ്റണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ക്ഷേത്രത്തിലെ പള്ളി ഉണര്‍ത്തലിന് 16 വാദ്യോപകരണങ്ങള്‍ വേണമെന്ന് നിര്‍ദേശിച്ചതായി ക്ഷേത്ര ജീവനക്കാര്‍ പറഞ്ഞു.
ക്ഷേത്ര സുരക്ഷ, വൃത്തിഹീനമായ ചുറ്റുപാട്, അറ്റകുറ്റപ്പണികള്‍, അതീവ സുരക്ഷാ മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയുള്ള കാര്യങ്ങളില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ക്ഷേത്രാചാരങ്ങള്‍ക്കോ മുറജപം പോലുള്ള വിശിഷ്ട കാര്യങ്ങള്‍ക്കോ മുടക്കവും ഉണ്ടാക്കരുതെന്നു സുപ്രീം കോടതി നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ചുറ്റിലുമുള്ള പ്രദേശങ്ങള്‍ പ്രത്യേക സോണായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് ഇതുവരെയും ചാര്‍ജെടുത്തില്ല. ക്ഷേത്രസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു താല്പര്യവുമില്ല.ക്യാമറകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, നിലവറകളിലെ സുരക്ഷ ശക്തമാക്കുക തുടങ്ങിയതും പാലിച്ചിട്ടില്ല. എന്നാല്‍, ഇതിന്റെ പേരില്‍ പോലീസ് ചെറു തട്ടുകട കച്ചവടക്കാരെ പീഡിപ്പിക്കുകയാണ്.
ക്ഷേത്രാചാരങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൈകടത്തുന്നതിന്റെ പേരില്‍ ക്ഷേത്രജീവനക്കാര്ക്കിടയിലും ഭിന്നതയുണ്ട്. പരിശോധനയുടെ പേരില്‍ ഡി നിലവറയ്ക്കു സമീപം ഉണ്ടായിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പത്തായപ്പുര പൊളിച്ചു. നിലവറയ്ക്കിസമീപം വിടവുണ്ടെന്നു അമിക്കസ് ക്യൂറി പൊളിച്ചു പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് ഐഎസ്ആര്‍ഒ യില്നിന്ന് ആധുനിക ഉപകരണങ്ങളുമായി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
ഈയിടെ ഗവര്‍ണര്‍ ഷീലാ ദീക്ഷത് സോക്സുധരിച്ച് ക്ഷേത്രദര്‍ശനം നടത്തിയത് വിവാദമായിരുന്നു. തേവാരപ്പുരയിലും മറ്റും അമിക്കസ് ക്യൂറിയുടെ നിര്‍ദേശാനുസരണം തന്ത്രി പൂജചെയ്തതിലും ഭക്തര്‍ക്ക് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: