കോഴിക്കോട്: വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എംപി നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ രംഗത്ത്. ആര്എംപിക്കെതിരായ വി.എസിന്റെ നിലപാട് ചന്ദ്രശേഖരനേറ്റ അമ്പത്തിരണ്ടാമത്തെ വെട്ടാണെന്ന് രമ തുറന്നടിച്ചു. വി.എസിന്റെ പ്രതികരണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎമ്മിനെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും രമ കുറ്റപ്പെടുത്തി.
ആര്‍എംപി കോണ്‍ഗ്രസിന്റെ വാലായി മാറി എന്നും രമ കേരളയാത്ര റദ്ദാക്കിയത് തിരവഞ്ചൂര്‍ പറഞ്ഞിട്ടാണെന്നുമുള്ള വി.എസിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ആര്‍എംപി രൂപീകരിച്ചത് വി.എസിനെ മുന്നില്‍ കണ്ടല്ല. കേരളയാത്ര റദ്ദാക്കിയത് വ്യക്തമായ കാരണങ്ങള്‍ ഉള്ളതിനാലാണ്. കാരാട്ടിനും പിണറായിക്കും വേണ്ടിയാണ് വി.എസ് നിലകൊള്ളുന്നതെന്നും ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ വി.എസിനെ ജനം പുച്ഛിച്ചു തള്ളുമെന്നും രമ പറഞ്ഞു.
ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വി.എസ് ആര്‍എംപിയെ പൂര്‍ണമായും തള്ളി രംഗത്ത് വന്നത്. ടിപി വധക്കേസിലെ പാര്‍ട്ടി നടപടിയില്‍ താന്‍ പൂര്‍ണ്ണ തൃപ്തനാണെന്നും പാര്‍ട്ടി നടപടി ആര്‍എംപിക്കും രമയ്ക്കും ബോധ്യപ്പെടേണ്ടതാണെന്നും വിഎസ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: