2014 ലെ പൊതുതെരഞ്ഞെടുപ്പ് 1971 ന്റെ ഒരു മറുപുറമാണോ?
അരവിന്ദ് കേജ്രിവാളും ആം ആദ്മി പാര്‍ട്ടിയും പിറന്നത് അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് വേണ്ടിയാണെന്ന് അവര്‍ അവകാശപ്പെടുന്നു. അവരുടെ തന്ത്രം അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധക്കാര്‍ എന്ന് സ്വയം പറയുകയും മാറ്റത്തിന്റെ മധ്യസ്ഥരെന്ന ഇടം പിടിക്കുകയുമാണ്. അവരുടെ അഴിമതിവിരുദ്ധരെന്ന പേര് അവര്‍ക്ക് കോണ്‍ഗ്രസിന് മേല്‍ ചെറിയ ആധിപത്യം നേടിക്കൊടുത്തു; യഥാര്‍ത്ഥത്തില്‍ ബിജെപിയെ ബാധിച്ചില്ല. പാര്‍ട്ടി പക്ഷേ ഇപ്പോള്‍ വഴിമാറി. കഴിഞ്ഞ കുറച്ചുനാളായി സത്യമോ മിഥ്യയോ ആയ അഴിമതി വാര്‍ത്തകള്‍ വീണ്ടും ശക്തമായി തിരികെ വന്നു. എഎപിയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളിലൊന്നും പക്ഷേ, ടുജി സ്പെക്ട്രം വിഷയമോ കല്ക്കരിപ്പാടമോ വന്നില്ല. പകരം നിത്യജീവിതത്തിലെ ചില ചെറിയ പ്രശ്നങ്ങളിലാണവര് പിടിച്ചു തൂങ്ങിയത്. എഎപി ഇപ്പോള്‍ അഴിമതി വിരോധം വിട്ട് മോദി വിരോധം സ്വീകരിച്ചിരിക്കുന്നു. എഎപി നേതാക്കള്‍ ഗുജറാത്ത് വികസനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സാമ്പത്തിക യഥാര്ത്ഥ്യങ്ങളെപ്പോലും തള്ളിപ്പറയുന്നു. വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ പുറപ്പെട്ടു കൊണ്ടുള്ള നാടകം വാസ്തവത്തില്‍ മോദി വിരുദ്ധരെന്ന സ്ഥാനമെങ്കിലും നേടിയെടുക്കാനുള്ള എഎപിയുടെ പരിശ്രമമാണ്.
കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഒരു തെരഞ്ഞെടുപ്പ് തന്ത്രം പോലുമില്ലാതായി. അവ്യക്തമായ മുദ്രാവാക്യവും താത്വികമായ സങ്കല്‍പ്പങ്ങളും കൊണ്ട് രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുടെ യുക്തിയെ നേടാനാവില്ലെന്ന് അവര്‍ മനസ്സിലാക്കി. ഒരു വ്യക്തമായ നിലപാടില്ലാത്ത അവര്‍ അതിനാല്‍ തന്നെ 2002 ലെ ഗുജറാത്ത് പ്രശ്നം പറഞ്ഞ് മോദി വിരുദ്ധ നീക്കത്തിലായിരിക്കുന്നു. കലാപങ്ങളെക്കുറിച്ച് ഗുജറാത്ത് പോലീസും പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘവും സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘവും അന്വേഷിച്ചതാണ്. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ അമിക്കസ് കൂറി അഭിപ്രായവും വ്യക്തമാക്കിയതാണ്. ഒടുവില്‍ കോടതി എസ്ഐടിയുടെ ആ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തതാണ്. ഇപ്പോള്‍ രാഹുല്‍ഗാന്ധി, നിയമത്തിന്റെ ബാലപാഠങ്ങള്‍ പോലുമറിയാതെ, കേസ് യഥാവിധി അന്വേഷിച്ചില്ലെന്ന് അഭിപ്രായപ്പെടുന്നത് നാം കാണുന്നു. എന്താണ് ഇതിന് അദ്ദേഹത്തിന് പ്രചോദനമായത്? മേറ്റ്ല്ലാ രാഷ്ട്രീയ സൂത്രങ്ങളും പരാജയപ്പെട്ടപ്പോള്‍ മോദി വിരുദ്ധം മാത്രമാണ് അവരുടെ മുന്നില്‍ ശേഷിക്കുന്നത്.
അതേസമയം, നരേന്ദ്രമോദിയാകട്ടെ, ഈ രണ്ടു മാന്യന്മാര്ക്കും മോദി വിരോധത്തിനുമേല് പ്രവര്‍ത്തിക്കാന്‍ അവസരം നല്കുന്നു. അദ്ദേഹം ദിവസവും വമ്പിച്ച മഹാറാലികളെ അഭിസംബോധന ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രധാന കാര്യപരിപാടി ഇന്ത്യയും ഇന്ത്യയുടെ വികസനവുമായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: