കോട്ടയം: തിരുനക്കരയപ്പന്റെ വലിയ വിളക്ക് ഇന്ന് നടക്കും. ഉത്സവത്തിന്റെ കൊടിയേറ്റിനു ശേഷമുള്ള വിളക്കെഴുന്നനെള്ളിപ്പുകളില് രണ്ടാം ഉത്സവത്തിന്റെ വിളക്കെഴുന്നെള്ളിപ്പ് കൊടിക്കീഴ് വിളക്കായി ഭക്തര്‍ കണ്ടു തൊഴുന്നു. അതു കഴിഞ്ഞാല്‍ വിളക്കിനെഴുന്നെള്ളിപ്പുകള് ദിവസവും നടക്കുന്നുവെങ്കിലും പ്രാധാന്യമേറിയ എഴുന്നെള്ളിപ്പ് എട്ടാം ഉത്സവദിനമായ ഇന്നാണ്. തിരുനക്കരദേവന് സര്‍വ്വാലങ്കാരവിഭൂഷിതനായി പൂര്ണസ്വരൂപനായി വിളക്കിനെഴുന്നെള്ളുന്ന ദിവസമാണിന്ന്. ഇത് ദര്‍ശന പ്രധാനമാണ്. വലിയ വിളക്കിനോടനുബന്ധിച്ച് നാഗസ്വരം, പഞ്ചവാദ്യം എന്നിവ ശബ്ദ താള ലയ വിന്യാസങ്ങള്‍ രചിക്കും. വലിയവിളക്കിനോടനുബന്ധിച്ച് ഭക്തരുടെ വലിയ കാ ണിക്കയും നടക്കും. ഭക്തരോരോരുത്തരും ദേവന് തന്നാലാവുന്നതിന്റെ പരമാവധി ഭക്തിപൂര്‍വ്വം കാഴ്ചവയ്ക്കുന്ന ചടങ്ങാണിത്.
ഇന്നത്തെ വലിയവിളക്കിന് ഓച്ചിറ ശിവദാസും മരുത്തോര്‍വട്ടം ബാബുവും നാഗസ്വര ലയ വിന്യാസങ്ങള്‍ രചിക്കും. ആലപ്പുഴ എസ്. വിജയകുമാറും കാവാലം ബി.ശ്രീകുമാറും ഇവര്‍ക്ക് തവില്താള ലയ വിന്യാസം നല്‍കും. തുടര്‍ന്ന് നടക്കുന്ന പഞ്ചവാദ്യത്തില്‍ വാദ്യ കലാനിധി ഊരമന വേണുമാരാരും അറുപതില്‍ പരം കലാകാരന്മാരും പങ്കെടുക്കും.
രാവിലെ 7.30ന് നടക്കുന്ന ശ്രീബലി എഴുന്നെള്ളിപ്പിനും ഇവര്‍ ദേവന് വാദ്യ വിന്യാസങ്ങള്‍ രചിക്കും. വൈകിട്ട് നടക്കുന്ന ദീപാരാധനയോടൊപ്പം ദീപക്കാഴ്ചയും നടക്കും. ദേശം മുഴുവന്‍ നിറദീപം തെളിയിക്കുന്ന ദേശവിളക്കും ഇതോടൊപ്പം നടക്കും.
ക്ഷേത്രത്തില്‍ പതിവു പൂജകള്‍ക്കു പുറമേ രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, വഴിപാടുകള്‍, ഉത്സവാദി പൂജകള്‍ എന്നിവയ്ക്കുശേഷം ഉത്സവബലിയ്ക്കള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 2ന് ഉത്സവബലി ദര്‍ശനം നടക്കും. ഭൂതഗണങ്ങള്‍ക്ക് ബലിതൂവുന്ന ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് പൂര്വ്വജന്മസുകൃതമായാണ് ഭക്തര്‍ കാണുന്നത്.
രാവിലെ 11ന് നടക്കുന്ന സ്തോത്രപാരായണത്തോടെ കണ്വന്ഷന് പന്തല്‍ ഉണരും. തുടര്‍ന്ന് ഭജന്‍സ്, സംഗീതാര്‍ച്ചന, ഭക്തിഗാനമേള, സംഗീതക്കച്ചേരി, വീണക്കച്ചേരി എന്നിവ ക്ഷേത്രപരിസരമാകെ ഭക്തിമത്താക്കും. വൈകിട്ട് 5ന് വൈക്കം ബ്രദേഴ്സിന്റെ ഭക്തിഗാനസുധ നടക്കും. തുടര്‍ന്ന് 6ന് നടക്കുന്ന കാഴ്ചശ്രീബലിയോടൊപ്പം കാട്ടാംപാക്ക് വേലകളി സംഘത്തിന്റെ വേലയും, തുട ര്‍ന്ന് സേവയും നടക്കും. ഇതോടൊപ്പം മയൂരനൃത്തവും കാണികള്‍ക്ക് ഹരം പകരും.
നാഗസ്വരത്തിനും സ്പെഷ്യല്‍ പഞ്ചവാദ്യത്തിനും മരുത്തോ ര്വട്ടം ബാബു, ഊരമന വേണു മാരാര്‍ എന്നിവരുടെ പ്രമാണത്തില്‍ കലാകാരന്മാര് അണിനിരക്കും. രാത്രി 8.30ന് താരാ കല്യാണും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയാണ് ഇന്നത്തെ മുഖ്യകലാപരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: