കോഴിക്കോട്: കഴിഞ്ഞ ദിവസം വരെയെടുത്ത നിലപാടെല്ലാം ഒറ്റരാത്രി കൊണ്ട് മാറ്റിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ്അച്യുതാനന്ദെന്റ അവസരവാദം കൂടെ നിന്നവരെയല്ലൊം ഞെട്ടിച്ചു. ആര്.എം.പി നേതാവും ടി.പി ചന്ദ്രശേഖരെന്റ വിധവയുമായ കെ.കെ രമയുടെ വാക്കുകളിലാണ് ആ ഷോക്ക് ഏറ്റവും പ്രകടം.
സി.പി.എമ്മുകാര്‍ 51 തവണ വെട്ടിയ ടി.പിയുടെ ദേഹത്തേറ്റ അന്‍പത്തി രണ്ടാമത്തെ വെട്ടാണ് വി.എസിെന്റ പ്രസ്താവനയെന്നായിരുന്നു രമയുടെ വാക്ക്. ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ശരിയാണൈന്നും അത് അംഗീകരിക്കുന്നെന്നും ആര്.എം.പിയും രമയും കോണ്‍ഗ്രസിെന്റ വാലാണെന്നുമാണ് കഴിഞ്ഞ ദിവസം വി.എസ് പറഞ്ഞത്.
നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പിനു തലേന്ന് വി.എസ് പൊടുന്നനെ രമയുടെ വീട് സന്ദര്‍ശിച്ചതും രമയെ സാന്ത്വനിപ്പിച്ചതും രമ വി.എസിെന്റ തോളില്തലചായ്ച്ച് തേങ്ങിയതും എല്ലാം ജനങ്ങള്‍ കണ്ടതാണ്. അന്നു മുതല്‍ രമയ്ക്കു വേണ്ടി വക്കാലത്തെടുത്തതും വി.എസായിരുന്നു. കൊലയ്ക്കു പിന്നില്‍ പാര്‍ട്ടിയല്ലെന്നു പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കില്ലെന്നു പറഞ്ഞ വി.എസാണ് പിന്നീട് കേസില്സി.ബി.ഐ അന്വേഷണം വേണമെന്നു പറഞ്ഞ് സര്‍ക്കാരിനു കത്തയച്ചതും.
അന്ന് പാര്‍ട്ടിതലത്തിലുള്ള അന്വേഷണത്തെയും പുച്ഛിച്ച വി.എസാണ് ഇപ്പോള്‍ മലക്കംമറഞ്ഞ് അന്നു പറഞ്ഞതെല്ലാം വിഴുങ്ങിയത്. വധത്തില്‍ പങ്കുള്ള പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞത് നടപ്പാക്കിയെന്നും ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ഇതിന്റെ ഭാഗമാണെന്നും അച്യുതാനന്ദന് വിലയിരുത്തുന്നുണ്ട്.
പിണറായിക്കും പാര്‍ട്ടിക്കും വഴങ്ങി പോളിറ്റ് ബ്യൂറോ അംഗത്വം മടക്കി നേടുകയെന്നതാണ്വി.എസിെന്റ ഒരു ലക്ഷ്യം. ലാവ്ലിന് കേസില്‍ പിണറായിക്കെതിരെ ശക്തമായി നീങ്ങിയത്വി.എസായിരുന്നു. അതു മുതല്‍ ചന്ദ്രശേഖരന് വധക്കേസു വരെ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തേയും പ്രത്യേകിച്ച് പിണറായി വിജയനേയും വെട്ടിലാക്കാന്‍ കിട്ടിയ അവസരങ്ങളൊന്നും വിഎസ് ഒഴിവാക്കിയിരുന്നില്ല.
ലാവ്ലിന് വിഷയത്തില്‍ സ്വീകരിച്ച പരസ്യനിലപാടിന്റെ പേരിലാണ് അദ്ദേഹത്തിന് പോളിറ്റ് ബ്യൂറോ മെമ്പര്‍സ്ഥാനം പോലും പോയത്. ടിപി വധക്കേസിലെ കടുത്ത നിലപാടുകാരണം ആര്‍എംപി നേതാക്കള്‍ വിഎസിനെ രാഷ്ട്രീയ ഗുരുതുല്യനായി കണക്കാക്കുകയും ചെയ്തിരുന്നു.
അച്യുതാനന്ദന് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കാണെന്നു വരെ ചര്‍ച്ചകളുണ്ടായി. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അച്യുതാനന്ദനെതിരെ നടപടി ഉണ്ടാവില്ലെന്ന് ഉറപ്പായപ്പോഴാണ് ഒരു വിഭാഗം അണികളെയും ആര്‍എംപി അടക്കമുള്ള പിന്തുണക്കാരേയും ഞെട്ടിച്ച് വിഎസ് പാര്‍ട്ടിയുടെ നല്ല പിള്ളയായത്.
മാത്രമല്ല തോല്‍വി പിണഞ്ഞാല്‍ വി.എസിെന്റ നിലപാടുകളും പ്രസ്താവനകളുമാണ്തോല്വിക്ക് ഇടയാക്കിയതെന്ന് പിണറായി പക്ഷം വാദിക്കും. ഇത്വി.എസിന് പ്രശ്നമാകും. അതുംകണക്കിലെടുത്താണ്കളംമാറ്റിയത്. തെരഞ്ഞെടുപ്പോടു കൂടി പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാകുമെന്ന തിരിച്ചറിവാണ്ചുവടു മാറ്റത്തിനുകാരണമെന്നും പറയപ്പെടുന്നു. എന്തായാലും ശരിയായകാരണം പുറത്തു വരേണ്ടതുണ്ട്.
പി.പി. ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: