ഡമാസ്കസ്: ആഗോള സുറിയാനിസഭയുടേയും കേരളത്തിലെ യാക്കോബായ സഭയുടേയും പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവ അന്തരിച്ചു. അദ്ദേഹത്തിന് 81 വയസായിരുന്നു. വൃക്കരോഗത്തിെന്റ ചികില്‍സക്ക് ജര്‍മ്മനിയില്‍ ആയിരുന്ന അദ്ദേഹം അവിടെവച്ചാണ് അന്ത്യശ്വാസം വലിച്ചത്.
അന്ത്യോഖ്യയിലെ 122ാമത് പാത്രിയര്‍ക്ക ആയിരുന്നു. 1933 ഏപ്രില്‍ 21ന് ഇറാക്കിലെ മൊസൂളില്‍ ജനിച്ചു. ഡമാസ്കസിലെ സെനൃ ജോര്‍ജ്ജ് പാത്രിയര്‍ക്കാ കത്തീഡ്രലില്‍ വച്ച് 1980 സെപ്തംബര്‍ 14നാണ് സഭയുടെ പരമാധ്യക്ഷനായത്. വേള്ഡ്കൗണ്സില് ഓഫ് ചര്‍ച്ചസ് അധ്യക്ഷനായിരുന്നു. പരമാധ്യക്ഷനാകും മുന്‍പ് മൊസൂള്‍, ബാഗ്ദാദ്, ബസ്ര എന്നിവിടങ്ങളില്‍ ആര്‍ച്ച് ബിഷപ്പായിരുന്നു. കേരളത്തിലെ യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ വാഴിച്ചത് ഇഗ്നാത്തിയോസ് സാഖാ പ്രഥമനാണ്. 1962ലും 63ലും വത്തിക്കാന്‍ കൗണ്‍സിലിന്റ നിരീക്ഷകനായി സുറിയാനി സഭയെ പ്രതിനിധീകരിച്ചത് അദ്ദേഹമായിരുന്നു. 1964, 1982, 2000, 2004, 2008 എന്നീവര്ഷങ്ങളില് ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള സാഖാപ്രഥമന് കോട്ടയം മണര്‍കാട് സെനൃ മേരീസ് പള്ളി,കോതമംഗലം മാര്‍തോമന്‍ പള്ളി എന്നിവടങ്ങളില്‍ മൂറോന്‍കൂദാശ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: