കൊച്ചി: ലാവ്ലിന്, ടിപി വധക്കേസുകളിലെ പ്രഖ്യാപിത നിലപാടില്‍ നിന്നു മലക്കംമറിഞ്ഞ വി.എസ്. അച്യുതാനന്ദന്റെ ജനകീയ മുഖം നഷ്ടപ്പെട്ടു. എന്നും പാര്‍ട്ടിയെ വെല്ലുവിളിച്ച് അണികളുടെയും നിഷ്പക്ഷമതികളായ വലിയൊരു വിഭാഗത്തിന്റെയും പിന്തുണ ഉറപ്പിച്ചിരുന്ന വിഎസ് അവരുടെ മനസുകളില്‍ നിന്ന് കുടിയിറക്കപ്പെടാന്‍ തുടങ്ങി.
സോഷ്യല്‍ മീഡിയയായ ഫെയ്സ് ബുക്കില്‍ വിഎസിന്റെ നയവ്യതിയാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. വിഎസിന്റെ മുഖംമൂടി അഴിഞ്ഞുവീണെന്നും വിഎസ് കൂറുമാറ്റത്തിന്റെ ആള്രൂപമാണെന്നുമുള്ള പോസ്റ്റുകളും കമന്റുകളും എഫ്ബിയില്‍ സജീവമാണ്.
ടിപി വധക്കേസില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ച് ആര്.എം.പിയേയും കെ.കെ. രമയെയും തള്ളിപ്പറഞ്ഞ അച്യുതാനന്ദന് ഓന്ത് രാഷ്ട്രീയത്തിന്റെ പിതാവെന്നാണ് ഫെയ്സ് ബുക്കിലെ പ്രധാന പോസ്റ്റുകളിലൊന്ന്. ചിന്താകുലനായ വിഎസിന്റെ ഫോട്ടോയ്ക്കൊപ്പം താടിയ്ക്ക് കൈകൊടുത്ത ഓന്തിന്റെ ചിത്രവും ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. വിഎസ് അവസരവാദത്തിന്റെ അപ്പോസ്തലനെന്ന് മറ്റൊരു പോസ്റ്റില്‍. നിലനില്‍പ്പിനായി നട്ടെല്ലു പണയംവച്ച ധീരനായകന് എന്നുവരെ പരിഹാസം നീളുന്നു..
വിഎസിന്റെ വാക്കുകള്‍ ടിപി ചന്ദ്രശേഖരനേറ്റ 52-ാമത്തെ വെട്ടെന്ന രമയുടെ പ്രസ്താവനയെ ആധാരമാക്കിയും പോസ്റ്റുണ്ട്. പതിറ്റാണ്ടിലേറെയായ പകവെടിഞ്ഞ് വിഎസും പിണറായിയും അന്യോന്യം പ്രശംസ ചൊരിയുന്നതും രാഷ്ട്രീയ കേരളത്തിനു ദഹിച്ചിട്ടില്ല. ഇതു സംബന്ധിച്ച് പിണറായിയും വിഎസും പരസ്പ്പരം ചൊറിഞ്ഞു കൊടുക്കുന്നതായി ചിത്രീകരിച്ച് ഒരു പ്രമുഖ ദിനപത്രത്തില്‍ വന്ന കാര്‍ട്ടൂണും ഫെയ്സ് ബുക്കില്‍ കയറിപ്പറ്റി. പണ്ട് ഗ്രൂപ്പ് കളി മൂപ്പിച്ചു നടന്നശേഷം തെരഞ്ഞെടുപ്പുവേളയില്‍ പരസ്പ്പരം കെട്ടിപ്പിടിച്ചു നിന്ന ആന്റണിയെയും കരുണാകരനെയും പോലെയാണ് ഇപ്പോള്‍ വിഎസും പിണറായിയുമെന്നും ഈ നാടകത്തിനു വോട്ടര്‍മാര്‍ നല്ലമരുന്നുകൊടുക്കുമെന്നും എഫ്ബിയില്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: