ആലപ്പുഴ: ടി.പി ചന്ദ്രശേഖരന് വധമടക്കമുള്ള വിഷയങ്ങളില്വി.എസ് മലക്കം മറിഞ്ഞത് മകനു വേണ്ടിയെന്ന് സംശയം. പാര്‍ട്ടിയിലെ വി.എസ് വിഭാഗം തന്നെയാണ് ഇക്കാര്യം രഹസ്യമായി പറയുന്നത്.
വി.എസിെന്റ മകന് അരുണ്‍കുമാറിനെതിരായ വിജിലന്‍സ്,സിബിഐ അന്വേഷണങ്ങളില്‍ പാര്‍ട്ടിയിലെ പിണറായി പക്ഷത്തിന് യോജിപ്പുണ്ട്. വി.എസിനോടുള്ള പകയാണ് കാരണം. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വി.എസ് തങ്ങളുമായി സഹകരിച്ചാല്‍, ഈ നിലപാട് മാറ്റാമെന്നും അരുണ്‍കുമാറിന് അനുകൂലമായ നിലപാട് എടുക്കാമെന്നും ഔദ്യോഗിക പക്ഷം ഉറപ്പ് നല്‍കിയതാണ് മലക്കംമറിച്ചിലിന് കാരണമത്രേ.
ഭരണപക്ഷത്തേക്കാളും വീറോടെയാണ് തന്റെ മകനെതിരെ പാര്‍ട്ടി നേതൃത്വം പെരുമാറുന്നതെന്ന് വി എസ് പലതവണ പാര്‍ട്ടി പോളിറ്റ്ബ്യൂറോയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വി എസിന്റെ പരാതി പോളിറ്റ്ബ്യൂറോ അവഗണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ ഇരുപക്ഷത്തിനും യോജിപ്പ് ആവശ്യമായി വന്നതിനാലാണ് വി എസ് മലക്കം മറിഞ്ഞതെന്ന് വി.എസ്പക്ഷക്കാര് പറയുന്നു.
കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായാല്‍ അന്വേഷണം ഊര്‍ജിതമാകുമെന്നും വി.എസ് ഭയക്കുന്നുണ്ട്. കേന്ദ്രത്തിലെ ഭരണമാറ്റം മകന്റെ ഭാവിക്ക് ദോഷം ചെയ്യുമെന്ന് പാര്‍ട്ടി നേതൃത്വവും മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ പോളിറ്റ്ബ്യൂറോ അംഗത്വം മടക്കി നല്‍കാമെന്നും പ്രതിപക്ഷ നേതൃസ്ഥാനം നിലനിര്‍ത്താമെന്നും പിണറായി പക്ഷം ഉറപ്പു നല്‍കിയിട്ടുണ്ട്.മുതിര്‍ന്ന നേതാവെന്ന നിലയില്‍ എല്ലാ ബഹുമാനങ്ങളും ജനറല്‍ സെക്രട്ടറി വി എസിന് ഉറപ്പു നല്കി.
ടി.പി.ചന്ദ്രശേഖരന് വധത്തിന് ശേഷം ആര്‍എംപിയുമായി വി എസ് വിഭാഗമുണ്ടാക്കിയ രഹസ്യധാരണ പുറത്തായതാണ് വി എസിനെ സമ്മര്‍ദ്ദത്തിലാക്കിയതെന്നും പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്. ഇതും കീഴടങ്ങാന്‍ വി എസിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. സംസ്ഥാനത്തുടനീളം ആര്‍എംപിയുടെ ലേബലില്‍ ബദല്‍ നിര രൂപീകരിക്കാനുള്ള പ്രവര്‍ത്തനം സജീവമാകുന്നതിനിടെയാണ് വി എസിന്റെ മലക്കം മറിച്ചില്‍.
സംസ്ഥാനത്തുടനീളം ആര്‍എംപി നടത്തിയ യോഗങ്ങളിലെല്ലാം സജീവസാന്നിധ്യമായിരുന്നത് വി എസ് വിഭാഗമായിരുന്നു. ആര്‍എംപിയുടെ മുന്നേറ്റം സിപിഎം നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. തുടര്‍ന്നു പാര്‍ട്ടി നടത്തിയ അന്വേഷണത്തിലാണ് ആര്‍എംപിയുമായുള്ള രഹസ്യധാരണ വെളിവായത്.
വി എസിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച നേതൃത്വം മൂന്ന് കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ആര്‍എംപിക്ക് അനുകൂലമായ നിലപാട് എടുക്കാതിരിക്കുക, ലാവ്ലിന് കേസിലും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളുടെ പേരിലും വി എസ് നടത്തുന്ന പ്രസ്താവനകള്‍ നിര്‍ത്തുക, പാര്‍ട്ടി നേതൃത്വത്തിന് പൂര്‍ണ പിന്തുണ നല്‍കുക. പോളിറ്റ്ബ്യൂറോ കുനിയാന്‍ പറഞ്ഞപ്പോള്‍ കമിഴ്ന്നുവീണ വി എസ് പാര്‍ട്ടി നേതൃത്വത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. പാര്‍ട്ടി പ്രതീക്ഷിച്ചതിലും രൂക്ഷമായ ഭാഷയിലാണ് വി എസ് ആര്‍എംപിക്കെതിരെ പ്രതികരിച്ചത്. കൂടാതെ പിണറായി വിജയന് ക്ലീന്‍ ചീറ്റ് നല്‍കുകയും ചെയ്തു.
ഈ നിലപാട് വി എസ് വിഭാഗത്തിനുള്ളില്‍ ആശയക്കുഴപ്പവത്തിനും അതൃപ്തിക്കുമിടയാക്കിയിട്ടുണ്ട്. ഇതുവരെയുള്ള വി എസിന്റെ പോരാട്ടങ്ങളില്‍ ജീവന്‍പോലും പണയം വച്ച് ഒപ്പം നിന്ന പലരും പുതിയ നടപടിയില്‍ അസംതൃപ്തരാണ്. തന്റെ നിലനില്‍പ്പിനും മകന്റെ ഭാവിക്കുമായി പോരാളിയായ വി.എസ്.അച്യുതാനന്ദന് തന്റെ പല്ലും നഖവും പിഴുതെടുത്ത് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിക്ക് കൈമാറിയിരിക്കുകയാണെന്നാണ് ആക്ഷേപം.
ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: