ന്യൂദല്‍ഹി: സ്ഥാനമാനങ്ങള്‍ താന്‍ ലക്ഷ്യം വയ്ക്കുന്നില്ലെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി. എന്‍ഡിഎ അധികാരത്തില്‍ വന്ന് കഴിഞ്ഞാല്‍ ജെയ്റ്റ്ലി ഡപ്യൂട്ടി പ്രധാനമന്ത്രിയാകുമെന്ന് കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞിരുന്നു.
ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്ലി. അകാലിദള്‍-ബിജെപി സഖ്യം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ബിജെപിയും അകാലിദളും അമൃത്്സറില്‍ നിര്‍ണായക ശക്തികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഏതെങ്കിലും സ്ഥാനങ്ങള്‍ ലക്ഷ്യവയ്ക്കുന്നില്ലെന്നും ഇത്തരം പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാണെന്നും ജെയ്റ്റലി വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കി.
അതേസമയം ബാദല്‍ അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കിയതാണെന്ന് ബിജെപി വക്താവ് മുഖ്തര്‍ അബ്ബാസ് നാഖ്വി പറഞ്ഞു. മൂന്ന് പ്രാവിശ്യം രാജ്യസഭയിലേക്ക് മത്സരിച്ച ജെയ്റ്റ്ലി ആദ്യമായാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അമൃത്്സറില്‍ നിന്ന് ജനവിധി തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: