കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തു തുടര്‍ക്കഥയാകുന്നു. വിമാനത്തിന്റെ ടോയ്ലറ്റിനുള്ളില് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നാലു കിലോ സ്വര്‍ണം ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ടു തമിഴ്നാട് സ്വദേശിയായ ഫൈസലിനെ(34) അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്വര്‍ണത്തിനു ഏകദേശം 1.2 കോടി രൂപ വിലവരും.
ഇന്നലെ രാവിലെ ദുബായിയില്‍നിന്നു കൊച്ചിയിലെത്തിയ സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടോയ്ലറ്റിനുള്ളില് നിന്നാണ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടിച്ചത്.
ഡിആര്‍ഐ അധികൃതര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫൈസലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഫൈസലില്നിന്നു ഒന്നും കണ്ടെത്താനായില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ടോയ്ലെറ്റില് സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്നു ഇയാള്‍ സമ്മതിക്കുകയായിരുന്നു. നെടുമ്പാശേരിയില്‍ നിന്നും വിമാനം ബംഗളരുവിലേക്ക് പോകേണ്ടതായിരുന്നു. കൊച്ചിയിലെത്തിയശേഷം പിന്നീട് ബാംഗളൂരുവിലിറങ്ങുന്ന യാത്രക്കാരെ കസ്റ്റംസ് പരിശോധനക്ക് വിധേയരാക്കാറില്ല. അതുകൊണ്ടു കൊച്ചിയില്‍ നിന്ന് കയറുന്ന ഏതെങ്കിലും യാത്രക്കാരനെ ഉപയോഗിച്ചു സ്വര്‍ണം ബാംഗളൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ വേണ്ടിയാകാം ടോയ്ലറ്റില് ഒളിപ്പിച്ചതെന്നാണു ഡിആര്‍ഐ സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: