കോലാലംപൂര്‍: കടലിനടിയിലെന്ന് സംശയിക്കുന്ന വിമാനത്തിനായുള്ള കൂടുതല്‍ തിരച്ചിലിന് മലേഷ്യ അമേരിക്കയുടെ സഹായം തേടി. ഇതിനിടയില്‍ വിമാനത്തിന്റെ ഒന്നിലേറെ അവശിഷ്ടങ്ങള്‍ സമുദ്രത്തിലൂടെ ഒഴുകിനടക്കുന്നതായി തങ്ങളുടെ സാറ്റ് ലൈറ്റ് കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനയും രംഗത്തെത്തി.
മൂന്ന് ദിവസമായി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തായി തിരച്ചില്‍ നടത്തിയെങ്കിലും മലേഷ്യന്‍ വിമാനത്തിന്റേതെന്ന് പറയുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തുവാന്‍ സാധിച്ചില്ല. മേഖലയില്‍ നിലനില്‍ക്കുന്ന ചുഴലിക്കാറ്റും മഴയും മോശം കാലാവസ്ഥയും കാരണം അവശിഷ്ടങ്ങള്‍ സമുദ്രത്തിനടിയിലേക്ക് പോയിരിക്കാമെന്ന അനുമാനത്തിലാണ് തിരച്ചില്‍ സംഘം എത്തിനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് സമുദ്രത്തിനടിയില്‍ തിരച്ചില്‍ നടത്താന്‍ അത്യാധുനിക സംവിധാനങ്ങളുടെ സഹായം അമേരിക്കയോട് മലേഷ്യ ആവശ്യപ്പെട്ടത്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ ഇടനാഴിയില്‍ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ഒന്നിലേറെ അവശിഷ്ടങ്ങള്‍ ഒഴുകിനടക്കുന്നതായുള്ള വിവരം ലഭിച്ചെന്നും അതിനാല്‍ അവിടേക്ക് വിമാനങ്ങളെയും കപ്പലുകളെയും അയക്കുന്നതായി മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. 72 ഉം 98 ഉം അടിയുള്ള രണ്ട് അവശിഷ്ടങ്ങള്‍ക്ക് പുറമെ ചെറിയ നിരവധി അവശിഷ്ടങ്ങളും സമുദ്രത്തിന്റെ ഉപരിതലത്തിലൂടെ ഒഴുകി നടക്കുന്നതായുള്ള ചിത്രങ്ങളാണ് ചൈന പുറത്ത് വിട്ടത്. ചൈനീസ് കപ്പലുകള്‍ ഈ പ്രദേശത്ത് തിരച്ചില്‍ നടത്തുവാന്‍ അടിയന്തരമായി തിരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈന കൂടുതല്‍ സാറ്റ് ലൈറ്റ് ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടും.
ഭൂമിയെ കൂടുതല്‍ വ്യക്തമായി വീക്ഷിച്ചുകൊണ്ടിരിക്കുന്ന സാറ്റ്ലൈറ്റായ ഗാവോഫെന്‍ – ഒന്നാണ് വിമാനാവശിഷ്ടത്തിന്റെ ചിത്രം പകര്‍ത്തിയത്.
ഇന്ത്യ, ചൈന, അമേരിക്ക, ഓസ്ട്രേലിയ അടക്കം 24 രാജ്യങ്ങളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ പ്രദേശത്തും ഓസ്ട്രേലിയന്‍ തീരത്തുമായി തിരച്ചില്‍ നടത്തുന്നത്. സാറ്റ് ലൈറ്റ് ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുളള തിരച്ചില്‍ 50 ശതമാനം പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരില്‍ നിന്ന് 239 പേരുമായി ബീജിംഗിലേക്ക് പുറപ്പെട്ട എംഎച്ച് 370 വിമാനംകാണാതായിട്ട് രണ്ടാഴ്ച്ചയില്‍ കൂടുതലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: