കാഞ്ഞിരപ്പള്ളി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി മുന്നേറുമ്പോള്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ കരുത്ത് പകരാന്‍ അഞ്ഞൂറോളം പേര് ബിജെപിയിലേയ്ക്ക്. ഇന്ന് വൈകിട്ട് നാലിന് കൊടുങ്ങൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും രാജി വച്ച് എത്തിയവര്‍ ബി. ജെ. പിയില്‍ അംഗമായി പ്രവര്‍ത്തിച്ചു തുടങ്ങും. ദേശീയ തലത്തില്‍ ബിജെപിയുടെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയുടെയും വികസന കാഴ്ച്ചപ്പാടില്‍ അകൃഷ്ടരായാണ് ബിജെപിയിലേയ്ക്ക് പുതിയതായി അംഗങ്ങളെത്തുന്നത്. കഴിഞ്ഞ ദിവസം സിപിഎം ഭാരവാഹികള്‍ ഉള്‍പ്പെടെ മുന്നൂറോളം പേര് കൊക്കയാറ്റില്‍ ബിജെപിയിലെത്തിയത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ് ആക്കം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പത്തനംതിട്ട പാര്‍ലമെന്‍്റ് മണ്ഡലത്തില്‍ ബിജെപിയ്ക്ക് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കഴിയുന്ന കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും അംഗങ്ങള്‍ ഓരോരുത്തരായി കൊഴിഞ്ഞ് ബിജെപിയിലെത്തുന്നത്. നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ബിജെപിയിലെത്തുന്നത്. സിറ്റിങ് എം. പി. സ്ഥാനാര്‍ത്ഥി ആന്‍േ്റാ ആന്‍്റണിയുടെ മുതലാളിത്ത നിലപാടും, ജനാധിപത്യവിരുദ്ധ സമീപനവും കക്ഷിരാഷ്ട്രീയവും യുഡിഎഫിന്െ്റ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുമ്പോള്‍ സ്വന്തം സ്ഥാനാര്‍ത്ഥിയില്ലാതെ സ്വതന്ത്രനെ നിര്‍ത്തി മത്സര രംഗത്തുള്ള എല്‍. ഡി. എഫും ഏറെ പ്രതിസന്ധികള്‍ നേരിടുകയാണ്. ബിജെപിയുടെ നേതൃത്വത്തില്‍ വിവിധ ബൂത്തുകള്‍ കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടുണ്ട്. മിക്ക ഇടങ്ങളിലും ബി ജെപിയ്ക്ക് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നത്. പത്തനംതിട്ട പാര്‍ലമെന്‍്റ് സ്ഥാനാര്‍ത്ഥി എം. ടി. രമേശ്, ബിജെപി ദേശീയ സെക്രട്ടറി പി. കെ. കൃഷ്ണദാസ്, നിയോജക മണ്ഡലം പ്രസിഡന്‍്റ് കെ. ജി. കണ്ണന്, ജനറല്‍ സെക്രട്ടറി ടി. ബി. ബിനു, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ രവീന്ദ്രന്, വൈസ് പ്രസിഡന്‍്റ് രാജേഷ് കര്‍ത്ത എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: