കണ്ണൂര്‍: സിഎംപി നേതാവ് എം.വി. രാഘവന്റെ മകള്‍ എം.വി. ഗിരിജയ്ക്കു വധഭീഷണി. ഇന്നലെ രാത്രി പത്തേകാല് മണിക്ക് മൊബൈല്‍ ഫോണിലൂടെയാണു വധഭീഷണിയുണ്ടായത്. ഇതേത്തുടര്‍ന്ന് അവര്‍ ആഭ്യന്തര മന്ത്രിക്കും സൈബര്‍സെല്ലിലും പരാതി നല്കി. ഇന്ന് രാവിലെയാണ് പരാതി നല്‍കിയത്.
സിഎംപി പിളര്‍ന്നതിനെ തുടര്‍ന്ന് കെ.ആര്.അരവിന്ദാക്ഷന് വിഭാഗത്തിന് ഗിരിജ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കണ്ണൂരിലെ സിഎംപി ഓഫിസ് അരവിന്ദാക്ഷന് വിഭാഗം പിടിച്ചെടുത്തിരുന്നു.
സി.പി. ജോണ്‍ വിഭാഗവുമായി ഇവിടെ സംഘര്‍ഷവുമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇന്നലെ രാത്രി എം.വി. ഗിരിജയ്ക്കു വധഭീഷണിയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: