ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിയുടെ സുരക്ഷ കൂട്ടാന്‍ ദല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാന് ഭീകരന് വഖാസ് ഉള്‍പ്പടെ നാല് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരര്‍ പിടിയിലായ സാഹചര്യത്തിലാണിത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ മോദി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ജീവന് ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് റാലികളില്‍ അക്രമം നടത്താന്‍ പിടിയിലായവര്‍ ശ്രമം നടത്തിയിരുന്നുവെന്നാണ് സൂചന. രാജസ്ഥാന് പോലീസിന്റെയും ദല്‍ഹി പോലീസിന്റെയും സംയുക്ത പ്രത്യേക സംഘമാണ് ഭീകരരെ അറസ്റ്റ് ചെയ്തത്.
മൂന്ന് പേരെ ജയ്പൂരിലും ഒരാളെ ജോധ്പൂരിലുമാണ് പിടികൂടിയത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്ത് അക്രമപരിപാടികള്ക്ക് ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: