ന്യൂദല്‍ഹി: വി.എസ് അച്യുതാന്ദന് മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് കാസര്‍കോടില്‍ ഭൂമി ദാനം ചെയ്തതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. ഭൂമി ലഭിച്ച വിമുക്തഭടന് ടി.കെ .സോമന്, വി.എസിന്റെ മുന്‍ പി.എ ആയിരുന്ന എ. സുരേഷ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജിക്കാര്‍ക്ക് അവരുടെ വാദങ്ങള്‍ വിചാരണക്കോടതിയെ ബോധിപ്പിക്കാമെന്ന് ചീഫ്. ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ഡിവിക്ഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസ് ആറുമാസത്തിനകം തീര്‍പ്പാക്കാനും ബെഞ്ച് നിര്‍ദ്ദേശിച്ചു.
വി.എസ് അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കിയും മുന്‍ റവന്യു മന്തി കെ.പി. രാജേന്ദ്രനെ രണ്ടാം പ്രതിയാക്കിയുമാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.
വി.എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, ഭൂമി ലഭിച്ച ടി.കെ. സോമന്, വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, കാസര്‍കോട് മുന്‍ കളക്ടര്‍മാരായിരുന്ന എന്‍.എ. കൃഷ്ണന്‍കുട്ടി, ആനന്ദ്സിംഗ് എന്നിവര്‍ യഥാക്രമം മൂന്നു മുതല്‍ ആറുവരെ പ്രതികളാണ്.
കാസര്‍കോട് 2.33 ഏക്കര്‍ ചട്ടങ്ങള്‍ ലംഘിച്ച് വി.എസ് ബന്ധുവും വിമുക്ത ഭടനുമായ ടി.കെ. സോമന് പതിച്ചു നല്‍കിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: