പാലാ: വികസന മേഖലയില്‍ അടിസ്ഥാന പരമായ മാറ്റമുണ്ടാക്കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നോബിള്‍ മാത്യുവിന്റെ പാലാ നിയോജകമണ്ഡല തല തെരഞ്ഞെടുപ്പ് കണ്വന്ഷന് പാലാ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും പാവപ്പെട്ടവനിലേക്ക് വികസനമെത്തിക്കുന്നതിനുള്ള സമഗ്രവും മാതൃകാപരവുമായ നയമാണ് വരാന്‍ പോകുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നതെന്ന് അദ്ദേഹം തുടര്‍ന്നു. കേരളത്തിലെ പന്നോക്ക ജനവിഭാഗം ആറു പതിറ്റാണ്ടായി അനുഭവിക്കുന്ന അവഗണന അവസാനിക്കാന്‍ പോവുകയാണ്. യുപിഎ സര്‍ക്കാര്‍ കേരളത്തെ സമസ്ത മേഖലയിലും പിന്നോട്ടടിച്ചു. വികസനത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും എന്‍ഡിഎ സര്ക്കാരിനൊപ്പമെത്താന് യുപിഎ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും നാരായണന് നമ്പൂതിരി പറഞ്ഞു.
ഭാരതത്തിന് ഒരു രക്ഷകന് പിറന്നിരിക്കുന്നതായി എന്‍ഡിഎ സ്ഥാനാര് ത്ഥി അഡ്വ. നോബിള്‍ മാത്യു പറഞ്ഞു. നരേന്ദ്രമോദിയുടെ സര്‍ക്കാരിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്.
ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് പ്രതിനിധികളുണ്ടാവും. കേരളത്തില്‍ ഒരു വലിയ രാഷ്ട്രീയ മാറ്റത്തിന് ഈ തെരഞ്ഞെടുപ്പ് തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു.
ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളെ വച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ട അവസ്ഥയിലേക്ക് തന്റെ എതിര് സ്ഥാനാര്‍ത്ഥികള്‍ മാറിയതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു നടത്താത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഇത്രയും കാലം ജനങ്ങളെ വഞ്ചിച്ച ഈ രാഷ്ട്രീയ പാര്‍ട്ടിയെ ചോദ്യം ചെയ്യാന്‍ തക്ക രാഷ്ട്രീയ ശക്തിയാര്‍ജ്ജിച്ച ശക്തികള്‍ മുന്നോട്ടുവരുവാന്‍ തയ്യാറായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാലാ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എന്‍. മോഹനന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സംസ്ഥാന സമിതിയംഗം പ്രൊഫ. ബി. വിജയകുമാര്‍, ജില്ലാ നേതാക്കളായ ടി.ആര്. നരേന്ദ്രന്, കെ.എം. സന്തോഷ്കുമാര്‍, എന്‍.കെ. ശശികുമാര്‍, ജിജോ ജോസഫ്, വത്സല ഹരിദാസ്, ജയകൃഷ്ണന്, നിയോജകമണ്ഡലം നേതാക്കളായ രണ്‍ജിത്, കെ.ജി. ഗിരീഷ് കുമാര്‍, സെബാസ്റ്റ്യന്‍ ജോസഫ്, ലീല വിജയപ്പന്, ശുഭ സുന്ദര്‍രാജ്, ടി.ടി. വിനീത്, കെ. എസ്. അജി, ടി.ഡി. ബിജു, മുരളി മേച്ചേരില്‍, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ പി.പി. നിര്‍മ്മലന്‍, എസ്. ഭാരതദാസ്, കെ.ജി. ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: