കണ്ണൂര്‍: സിഎംപിയിലെ ഒരു വിഭാഗത്തെ കൂടെക്കൂട്ടാനുള്ള തീരുമാനം സി.പി.എമ്മില്‍ പുകയുന്നു. കൂത്തുപറമ്പ് വെടിവയ്പ്പാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ചു ഡി.വൈ.എഫ്.ഐക്കാരാണ്അന്ങ്കൊല്ലപ്പെട്ടത്.
എം.വി.രാഘവനാണ് വെടിവയ്പ്പിന് ഉത്തരവാദിയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കരുതുന്നത്. വെടിവെപ്പില്‍ രക്തസാക്ഷികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും കുടുംബത്തെയും മറന്ന്, സിഎംപിയിലെ അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ മുന്നണിയോടൊപ്പം കൂട്ടി യതിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കിടയിലും സിപിഎമ്മിനകത്തും കടുത്ത അഭിപ്രായഭിന്നതയാണ്. കൂത്തുപറമ്പ്, പാനൂര്‍ മേഖലകളിലെ പാര്‍ട്ടി യുവജന സംഘടനാ നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ ശക്തമായ പ്രതിഷേധവും അമര്‍ഷവും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബദല്‍ രേഖയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എം.വി.രാഘവനും അനുയായികളും പാര്‍ട്ടിക്കുണ്ടാക്കിയ തലവേദന ചെറുതല്ല.
സ്വാശ്രയ പ്രശ്നത്തില്‍ കൂത്തുപറമ്പില്‍ വെച്ച് എംവിആറിനെ തടഞ്ഞ ഡിവൈഎഫ്ഐക്കാരെ വെടിവെക്കാന്‍ പോലീസിന് ഉത്തരവ് നല്‍കിയത് എംവിആറാണെന്നാണ് സിപിഎം പറഞ്ഞുനടന്നിരുന്നത്. വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ സിപിഎം വ്യാപകമായ അക്രമം അഴിച്ചുവിട്ടിരുന്നു. സിഎംപിയുടെ കൈവശമുള്ള പറശ്ശിനിക്കടവിലെ സ്നേക്ക് പാര്‍ക്കിലെ മിണ്ടാപ്രാണികളെപ്പോലും ചുട്ടുകൊന്നു. എംവിആറിന്റെ വാശികൊണ്ടാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നതെന്ന് സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതാക്കള്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ഇങ്ങനെയുളള എംവിആറിന്റെ പൂര്‍ണ പിന്തുണ ഞങ്ങള്ക്കുണ്ടെന്നവകാശപ്പെടുന്ന അരവിന്ദാക്ഷന് വിഭാഗത്തെ കൂടെക്കൂട്ടാന്‍ എടുത്ത തീരുമാനം എല്‍ഡിഎഫ് ഘടകകക്ഷികളെയും ചൊടിപ്പിച്ചിട്ടുണ്ട്.
എംവിആറിന്റെ മകളെയും മരുമകനെയും സ്വീകരിച്ച് എംവിആര്‍ ഇവരുടെ ഒപ്പമാണെന്ന് വരുത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ പിടിച്ചെടുത്ത് സിപിഎമ്മിന്റെ വരുതിയിലാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പുതിയ നീക്കംസിഎംപിയുടെ അണികളെ കൂടെക്കൂട്ടുന്നതിനോട് ഒരു വിഭാഗം സിപിഎമ്മുകാര്‍ യോജിക്കുമെങ്കിലും എംവിആറിന്റെ പിന്തുണയോടെയാണ് ഇവര്‍ എല്‍ഡിഎഫിലേക്ക് ചേക്കേറുന്നത് എന്നത് അണികളോട് വിശദീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം ഏറെ ബുദ്ധിമുട്ടും. എംവിആറിന്റെ മകളായ ഗിരിജക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കാമെന്ന വാഗ്ദാനവും സിപിഎം നല്‍കിയതായി സൂചനയുണ്ട്. എംവിആറിന്റെ മകളുടെ കൂടെ നില്ക്കുന്ന ജില്ലാ സെക്രട്ടറിയുടെ ഫോട്ടോ കൂത്തുപറമ്പില്‍ വെടിവെപ്പില്‍ മരിച്ചവരോട് പാര്‍ട്ടി കാണിച്ച മര്യാദകേടായി മാറി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: