കൊച്ചി: സംസ്ഥാനത്തോട് റെയില്‍വേ കാണിക്കുന്നത് ചിറ്റമ്മനയമാണെന്ന് ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. റെയില്‍വേയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി യാത്രക്കാരന് ട്രെയിനിലെ പ്രശ്നങ്ങളെ സംബന്ധിച്ച് പരാതിപ്പെടണമെങ്കില്‍ ട്രെയിനില്‍ നിന്നിറങ്ങണമെന്ന നയം വളരെ പ്രാകൃതമാണെന്ന് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ട്രെയിനുകളില്‍ സ്ത്രികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഏഴ് വിവിധപൊതു താല്‍പ്പര്യ ഹരജികള്‍ പരിഗണിച്ചു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷെഫീക്ക് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. റെയില്‍വേക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ. മോഹന്‍ പരാശരന് ഹാജരായി.വിശദമായ വാദത്തിനായി കേസ് അടുത്തമാസം ഏഴിന് പരിഗണിക്കും.സ്ത്രീകള്‍ക്ക് പ്രത്യേക കമ്പാര്‍ട്ട്മെന്റ് എന്നതിന് പകരം കോച്ചുകളില്‍ സീറ്റ് റിസര്‍വ്വ് ചെയ്യുന്നരീതിയാണ് കൂടുതല്‍ അഭികാമ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. അത് യാത്രക്കിടയിലുള്ള ഒറ്റപ്പെടലുകള്‍ ഇല്ലാതാക്കാന്‍ സ്ത്രീകളെ സഹായിക്കും കോടതി അഭിപ്രായപ്പെട്ടു.
ലൈസന്‍സില്ലാത്ത കച്ചവടക്കാരെന്ന പേരില്‍ ട്രെയിനില്‍ പ്രവേശിക്കുന്നവരുടെ നടപടിക്കെതിരെ പരാതിപ്പെടേണ്ടവര്‍ ട്രെയിനില്‍ നിന്നിറങ്ങി ആര്.പി.എഫി ന്റെ അടുത്തു ചെല്ലണമെന്ന വ്യവസ്ഥയാണ് പ്രാകൃതമെന്ന് കോടതി വിശേഷിപ്പിച്ചത്. ട്രെയിനില്‍ തന്നെ പരാതിപ്പെടാനുള്ള സൗകര്യമൊരുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: