തിരുവനന്തപുരം: സുനന്ദപുഷ്ക്കറിന്റെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടും പരസ്പരവിരുദ്ധമാണ്.
സുനന്ദയുടെ ശരീരത്തില്‍ 28 മുറിപ്പാടുകള്‍ കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും അല്പ്രാക്സിന് ഗുളികകളുടെ സ്ട്രിപ്പ് കണ്ടെത്തിയിട്ടും ശരീരത്തില്‍ അവയുടെ അംശം കണ്ടെത്താനാകാത്തതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്. അന്വേഷണം വഴിതിരിച്ചു വിടാന്‍ ഗുളികകളുടെ സ്ട്രിപ്പ് ആരോ മൃതശരീരത്തിനു സമീപം കൊണ്ടിട്ടതാണെന്ന് സൂചനയാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ സുനന്ദയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണം. ഇത്തരമൊരു സാഹചര്യത്തില്‍ ശശി തരൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുകയാണ് വേണ്ടത്. അദ്ദേഹത്തിന് ദല്‍ഹി പോലീസ് ഇതുവരെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. താനായിരുന്നു ആ സ്ഥാനത്തെങ്കില്‍ മത്സരിക്കില്ലായിരുന്നുവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: