ലുധിയാന: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കു വേണ്ടി തെരുവു നാടകങ്ങള്‍ അരങ്ങേറുന്നു. ജനങ്ങളെ വോട്ടവകാശത്തെ കുറിച്ച് ബോധവാന്മാരാക്കുന്ന തെരുവു നാടകങ്ങളാണ് ഇപ്പോള്‍ പ്രചാരണ പരിപാടികളിലെ മുഖ്യആകര്‍ഷണം. ടീം മോദി പഞ്ചാബ് എന്ന പേരില്‍ 50 ഓളം വിദ്യാര്‍ത്ഥികളുടേയും വ്യാപാരികളുടേയും കൂട്ടായ്മയാണ് നാടകത്തിന്റെ പിന്നില്‍.
വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ തെരഞ്ഞെടുക്കേണ്ടത് യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയെ ആയിരിക്കണമെന്നാണ് നാടകത്തിലൂടെ നല്കുന്ന സന്ദേശം.12 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലുധിയാന സ്വദേശിയായ വ്യാപാരി അമന്‍ദീപ് സിംങ്ങ് ആണ്.
സോണിയാ ഗാന്ധി, രാഹുല്‍, കേജ്രിവാള് എന്നിവരെ നാടകത്തില്‍ അനുകരിക്കുണ്ട്.
ട്രെഷുരിവാള് എന്ന പേരില്‍ വിശാല്‍ ഗോയലാണ് കേജ്രിവാളിെന്റ വാളിന്റെ വേഷമിട്ടത്. കോണ്‍ഗ്രസ്സിന്റെ മറ്റൊരു പതിപ്പ് തന്നെയാണെന്ന് നാടകത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. വെറും മൂന്നു ദിവസം കൊണ്ട് തയ്യാറാക്കിയ നാടകത്തില്‍ പങ്കാളികളായവര്‍ക്കൊന്നും മുന്‍പ് അഭിനയവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. പക്ഷേ നാടകം വന്‍ഹിറ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: