ന്യൂദല്‍ഹി: 2005 ജൂണില്‍ ഒരഭിമുഖത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് പറഞ്ഞു, 15കോടി മുസ്ലീങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടെങ്കിലും ഒരാളും അല്‍ ഖ്വയ്ദയിലും താലിബാനിലും ചേരുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തതായികാണുന്നില്ല. ഇപ്പോള്‍ ആ പ്രസ്താവനയില്‍ സംശയം കൂടിവരികയാണ്. വിദ്യാഭ്യാസമുള്ള പുതിയ തലമുറയ്ക്കു മുന്നില്‍ ഇന്റര്‍നെറ്റ് ആഗോള ജിഹാദ് എത്തിച്ചിരിക്കുകയാണ്.
സിറിയയില്‍ ജിഹാദ് നടത്താന്‍ സിംഗപ്പൂരിലെ ജിഹാദ് സെല്‍ ചെന്നൈയില്‍ നിന്ന് റിക്രൂട്ട്മെനൃ നടത്തിയെന്ന വെളിപ്പെടുത്തല്‍ ഈ പരമ്പരയിലെഅവസാന സംഭവമാണ്. അന്താരാഷ്ട്ര ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യന്‍ ജിഹാദികള്‍ പ്രവത്തിക്കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്.
ബാംഗ്ലൂരില്‍ ജനിച്ച് ലണ്ടനില്‍ വാസമുറപ്പിച്ച കഫീല്‍ അഹമ്മദ് എന്ന ഡോക്ടറേറ്റ് നേടിയ ശാസ്ത്രജ്ഞന് 2007ല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ജീപ്പ്പ് ഗ്ലാസ്ഗോ വിമാനത്താവളത്തിലേക്ക് ഇടിച്ചു കയറ്റി ചാവേറാക്രമണം നടത്തി ജീവനൊടുക്കിയപ്പോള്‍ വിദേശത്ത് ഒരിന്ത്യക്കാരന് നടത്തിയ ആദ്യ ചാവേറാക്രമണമായി.
അതേ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ താലിബാനൊപ്പം പോരാടിയ കാശ്മീര്‍ സ്വദേശി ഐജാസ് അഹമ്മദ് മല്ല കൊല്ലപ്പെട്ടു. വിദേശത്ത് പരിശീലനം നേടിയ , ആവശ്യമുള്ള വിഭവം സമാഹരിക്കാന്‍ കഴിയുന്ന ഈപുതിയ റിക്രൂട്ടുകള്‍ നാം ഇതുവരെ കണ്ടിട്ടില്ലാത്ത മാരകമായ, സംഘടനയുടെ ഹൃദയമാകാം. കോണ്‍ഫ്ലിക്ട് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ അജയ് സാഹ്നി പറയുന്നു.. ഇന്ത്യന്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് അഹമ്മദ് ഷബാന്ദ്രിക്ക് അല്‍ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അഫ്ഗാന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഈ വര്‍ഷമാദ്യം ദേശീയ അന്വേഷണ ഏജന്‍സി തെളിവു സഹിതം ചൂണ്ടിക്കാട്ടിയിരുന്നു.
സാമ്പത്തികമായി നല്ല നിലയിലുള്ള, വിദ്യാഭ്യാസമുള്ളവരാണ് ഈപുതിയ റിക്രൂട്ടുകള്‍ എന്നതാണ്ഇന്ത്യയ്ക്ക് തലവേദനയാകുന്നത്.സമര്‍ഥനായ കഫീല്‍ അഹമ്മദിനെ വിദേശത്ത് ചാവേറാക്കിയത് എന്തായിരുവെന്ന് ആര്‍ക്കുമറിയില്ല. 2011ല്‍ ആള്‍ജീരിയയില്‍ നിന്ന് മടങ്ങിയ മധുരക്കാരനായ ഒരു എഞ്ചിനീയറിംഗ് ബിരുദ ധാരിയെ പാരീസിലെ ചാള്‍സ് ഡെ ഗോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചിരുന്നു.
ഫ്രഞ്ചുകാരിയെ വിവാഹം കഴിച്ച ഇയാള്‍ അഫ്ഗാനിലെയും പാകിസ്ഥാനിലെയും ജിഹാദി സംഘടനകള്‍ക്ക് പണം സംഭരിച്ചിരുന്നതായി ഫ്രാന്‍സ് അധികൃതര്‍ സംശയിക്കുന്നു.2010നു ശേഷം ഇയാള്‍ തമിഴ്നാട്ടിലുള്ളകുടുംബാംഗങ്ങളെ കണ്ടിട്ടില്ല. 96ല്‍ സൗദി ജിഹാദി ഭീകരന് സമീര്‍ സലാ അബ്ദുള്ള അല്‍ സുലൈമിെന്റ നേതൃത്വത്തിലുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ച ഹൈദരാബാദിലെ എഞ്ചിനീയര്‍ മുഹമ്മദ് അബ്ദുള്‍ അസീസ് ഗ്രോസ്നിയയില്‍ ജിഹാദിയില്‍ പങ്കെടുത്തിരുന്നു. 96 ലായിരുന്നു ഇത്. 9ല്‍ സെര്‍ബിയന്‍ സൈന്യത്തിന് എതിരെയും ഇയാള്‍ പോരാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: