സ്വന്തം കൈയിലെ മുറിവിനു മരുന്നു വാങ്ങാന്‍ പോകുന്നതും അന്യന്റെ മുറിവിലെ വേദനയോടു സഹതാപം തോന്നി അവന് മരുന്നിനുവേണ്ടി അലയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. രണ്ടാമത് പറഞ്ഞതില്‍ വിശാലതയുണ്ട്. ഒരു സാധകനുവേണ്ടത് ഇതാണ്. ഈ ഒരു വിശാലത വരുന്നതിനുവേണ്ടിയാണ് സാധന. സാധന ചെയ്യുന്നത് സ്വന്തം മോക്ഷത്തിനുവേണ്ടിയാകരുത്. ലോകത്തിന്റെ ദുഃഖമകറ്റുന്നതിനായി വിശാലഹൃദയം ലഭിക്കുന്നതിനുവേണ്ടിയായിരിക്കണം. വെറുതെ കണ്ണടച്ചുകുത്തിയിരിക്കുന്നതുകൊണ്ട് കാര്യമില്ല. സ്വാര്‍ഥത വിട്ട് അന്യന്റെ ദുഃഖം സ്വന്തം ദുഃഖമെന്ന് കണ്ട് പ്രവര് ത്തിക്കാന് തക്ക വിശാലഹൃദയമാണ് നമുക്ക് വേണ്ടത്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: