മതത്തിന്റെ നിത്യച്ചടങ്ങുകള്, മന്ത്രങ്ങള്‍, തന്ത്രങ്ങള്‍, ക്രിയാകലാപങ്ങള്‍ എന്നീ വകയിലെ താത്പര്യത്തെ ചിലപ്പോഴൊക്കെ പരിഹസിച്ചാലും, അവയ്ക്കുള്ളില്‍ സത്തുണ്ട്. പലപ്പോ ഴും മുന്നാക്കമുള്ള പരക്കംപാച്ചിലില്‍ വളരെ ശക്തി നഷ്ടമാകുന്നുണ്ട്. വാസ്തവത്തില്‍, വിശാലാശയങ്ങള് പുലര്‍ത്തുന്ന ഒരുവനെക്കാള്‍ മതഭ്രാന്തന് കരുത്തേറും. അങ്ങനെ, ശക്തി വളരെയേ റെശക്തി, സംഭരിച്ചുവയ്ക്കു ക എന്ന വലിയൊരു ഗുണം മതഭ്രാന്തന്നുമുണ്ട്. വ്യക്തികളെന്നപോലെ സമുദായങ്ങളും ശക്തി ശേഖരിക്കുന്ന തു നഷ്ടപ്പെടാതെ സൂക്ഷിച്ചുവയ്ക്കുവാനാണ്. ബാഹ്യശത്രുക്കളാല് എല്ലാടവും ചൂ ഴപ്പെട്ട്, റോമന്കാരാല് ശാരീരികമായും ഗ്രീക്പ്രവണതകളാല് മാനസികമായും പേ ഴ്സ്യയിലും ഭാരതത്തിലും അലക്സാണ്ട്രിയയിലും നി ന്ന് അടിച്ച അലകള്കൊണ്ടു ധാര്‍മികമായും ഒരു കേന്ദ്രത്തിലേക്ക് ഒരുങ്ങാന്‍ ബലാ ല്‍ പ്രേരിതരായി, നൈസര്‍ഗികവും യാഥാസ്ഥിതികവും ഗംഭീരവുമായി ശക്തിപൂണ്ട ഒരു ജനത നിലയുറപ്പിച്ചു. അവരുടെ പിന്‍ഗാമികള്‍ക്ക് ഇവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. അങ്ങനെ ആ ജനത അവരുടെ കഴിവുകളെല്ലാം ജറുസലത്തിലും ജൂതധര്മത്തിലും ഏകീകരിക്കാനും കേന്ദ്രീകരിക്കാനും നിര്‍ബന്ധമായി. ഏ ത് ശക്തിയും ഒരിക്കലൊരുമിച്ചുകഴിഞ്ഞാല് പിന്നെ ഒതുങ്ങിയിരിക്കില്ല; അത് വ്യയം ചെയ്യണം. സ്വയം വ്യാപിക്കണം. ഒടുങ്ങിയ അറയ്ക്കുള്ളി ല്‍ ഏറെ നാള് ലോകത്തിലെ ഒരു ശക്തിയും ഞെരുങ്ങിയമര്‍ന്നു കഴിഞ്ഞു കൂടുകയില്ല. പിന്നീടൊരു കാലത്തും പുറത്തുവന്നു പരക്കാതിരിക്കത്ത ക്ക വിധം അതിനെ അടക്കിനിര്‍ത്തുക സാധ്യമല്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: