ന്യൂദല്‍ഹി: വരുന്ന പത്തു വര്‍ഷം കൊണ്ട് 25 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാകുന്നു.1999-2004 കാലത്തെ വാജ്പേയി സര്‍ക്കാര്‍ 6.7 കോടി ആളുകള്‍ക്കാണ് രാജ്യത്ത് പുതിയതായി തൊഴില്‍ ലഭ്യമാക്കിയത്. പിന്നീട് വന്ന യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷം കൊണ്ട് സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ ഒന്നേകാല്‍ കോടി മാത്രമാണ്. ഡോ.മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കുന്ന പ്രകടനപത്രികയില്‍ പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കുമെന്ന് പറയുന്ന പ്രകടനപത്രികയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും നിര്‍മ്മാണ-അടിസ്ഥാന സൗകര്യമേഖലാ വികസനത്തിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഗുജറാത്ത് മാതൃക മുന്നിലുള്ളതിനാല്‍ രാജ്യത്തെ 10 കോടി പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സഹായിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രയോജനകരമായ പദ്ധതികളാണ് ബിജെപി തയ്യാറാക്കുന്നത്.
പുതിയ ദേശീയ വില്‍പ്പന നികുതി നയം പ്രഖ്യാപിക്കും. ഇതോടെ വലിയ അളവില്‍ നികുതി ഇളവ് ജനങ്ങള്‍ക്ക് ലഭ്യമാകും. വിദേശ കുത്തകകളോട് മത്സരിക്കാനുതകുന്ന തരത്തില്‍ ചില്ലറവില്‍പ്പന മേഖലയെ സജ്ജമാക്കുന്ന പദ്ധതിക്കും പ്രത്യേക ഊന്നല്‍ നല്‍കുന്നതായാണ് സൂചന. മുന്‍ കേന്ദ്രധനമന്ത്രി യശ്വന്ത് സിന്‍ഹ, പ്രേംകുമാര്‍ ധുമല്‍, സുശീല്‍കുമാര്‍ മോദി,കാഞ്ചന് ഗുപ്ത തുടങ്ങിയ നേതാക്കളാണ് പ്രകടനപത്രിക സമിതിയിലുള്ളത്. രാജ്യത്തെ എല്ലാ ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ബിജെപി പ്രകടനപത്രിക തയ്യാറാക്കുന്നത്. ഇതിനായി പ്രത്യേകം ആരംഭിച്ച വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ക്രമീകരണങ്ങളുണ്ടായിരുന്നു. ഇതിനു പുറമേ രാജ്യത്തിന്റെ 25ഓളം സ്ഥലങ്ങളില്‍ പ്രകടനപത്രിക സമിതി സിറ്റിംഗുകള്‍ നടത്തി പൊതുജനങ്ങളില്‍ നിന്നും നേരിട്ടും അഭിപ്രായം സ്വീകരിച്ചിരുന്നു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: