ചിലരിങ്ങനെയാണ്, തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനശ്രദ്ധ നേടുക, അതുവഴി ഗിന്നസ് ബുക്കിലുള്‍പ്പെടെ സ്ഥാനം നേടുക. ഇതിന് ഉത്തമ ഉദാഹരണങ്ങളായി മാറുകയാണ് 157 തവണ പല തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് പരാജപ്പെട്ട കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി ഡോ.പത്മരാജന് മുതല്‍ ഭാവി പ്രധാനമന്ത്രിയാവുമെന്ന് ഉറപ്പായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ കഴിഞ്ഞദിവസം വാരാണസിയില്‍ പത്രിക സമര്‍പ്പിച്ച ആം ആദ്മി നേതാവ് കെജ്രിവാള് വരെ. വിജയം പ്രതീക്ഷിച്ച് ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന പത്മരാജന് 1988 മുതല്‍ ചെറുതും വലുതുമായ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ മത്സരിച്ച് ഗിന്നസ് ബുക്കിലും ഏറ്റവും കൂടുതല്‍ തോല്‍വി സമ്മതിച്ചതിന് ലിംക ബുക്സിലും ഇടം നേടിയിട്ടുണ്ട്. കെജ്രിവാളിനൊപ്പം വാരാണസിയിലും പത്മനാഭന് മോദിക്കെതിരെ പത്രക നല്‍കിയിട്ടുണ്ട്.
കെ.ആര്.നാരായണ്‍, എ.പി.ജെ.അബ്ദുള്‍ കലാം, പ്രതിഭാ പാട്ടീല്‍, പ്രണബ് മുഖര്‍ജി, നരസിംഹറാവു, എ.ബി.വാജ്പേയി, എ.കെ.ആന്റണി, കെ.കരുണാകരന് തുടങ്ങി പ്രമുഖരായ പലര്‍ക്കെതിരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മണ്ഡലങ്ങളില്‍ മത്സരിച്ച പത്മരാജന് തമിഴ്നാട്ടില്‍ ഹോമിയോ ഡോക്ടറായി പ്രവര്‍ത്തിക്കുകയാണ്. 1988 ല്‍ മുപ്പതാം വയസ്സില്‍ മേട്ടൂര്‍ നിയമസഭയില്‍ നിന്നും കന്നിയങ്കം കുറിച്ച പത്മരാജന് 30 തവണ രാജ്യസഭയിലേക്ക് മാത്രം മത്സരിച്ചിട്ടുണ്ട്.
ആശയവും ആദര്‍ശവുമില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍വി മാത്രം ഏറ്റുവാങ്ങിയ പത്മരാജന്റെ മത്സരത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്ന കെജ്രിവാളിന്റെയും സ്ഥിതി. പ്രശസ്തര്‍ക്കെതിരെ മത്സരിച്ച് രാജ്യത്തെ ജനശ്രദ്ധയാകര്‍ഷിക്കുക എന്നതിലപ്പുറം കെട്ടിവെച്ച കാശുപോലും ലഭിക്കില്ലെന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ മത്സരിക്കുന്ന പത്മരാജനെപ്പോലെ കെജ്രിവാളും സഹതാപം അര്‍ഹിക്കുന്നു എന്നേ പറയാനാവൂ. അഴിമതിക്കെതിരെ വ്യാജമുദ്രാവാക്യമുയര്ത്തി ഡല്‍ഹിയില്‍ ജനങ്ങളെ അപഹാസ്യരാക്കി തെരഞ്ഞെടുപ്പില്‍ കുറച്ചു സീറ്റുകള്‍ നേടി ആദര്‍ശം വലിച്ചെറിഞ്ഞ് കോണ്‍ഗ്രസ് പിന്തുണയോടെ 47 ദിവസം ഭരിച്ച കെജ്രിവാളിനെ ഇത്രയും ദിവസത്തെ ഭരണം കൊണ്ട് ജനം തിരിച്ചറിഞ്ഞതാണ്. ഈ കാപട്യം വാരാണസിയിലും നടത്തി വിജയിക്കാനാവില്ലെന്ന് മനസ്സിലാക്കിയ കെജ്രിവാളും സംഘവും പത്മരാജനെപ്പോലെ മാധ്യമശ്രദ്ധ നേടുകയെന്ന ഏക ലക്ഷ്യത്തോടെയാണ് വാരാണസിയിലും മത്സരരംഗത്തെത്തിയിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ തെളിയും എന്നുറപ്പാണ്.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: