കത്തുന്ന വെയിലിലും അസഹ്യമായ ചൂടടമൊന്നും ഒ. രാജഗോപാലിനെ തളര്‍ത്തിയില്ല. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നതുപോലെ. കത്തുന്ന വെയിലിലും ബിജെപി സ്ഥാനാര്‍ത്തി ഒ. രാജഗോപാലിനെ പതിനായിരങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. ഇന്നലെ രാവിലെ മുതല്‍ ഗോപാല്‍ കഴക്കൂട്ടം മണ്ഡലത്തിലുണ്ടായിരുന്നു. രാവിലെ കരമനയിലെ മുത്തുമാരിയമ്മന്‍ ദേവസ്ഥാനം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് അദ്ദഹം പ്രചരണം ആരംഭിച്ചത്. ക്ഷേത്രത്തിലെത്തിയ രാജഗോപാലിന് വിശ്വബ്രഹ്മസമുദായം നേതാക്കള്‍ സ്വീകരണം നല്കി. ക്ഷേത്ര പ്രതിനിധി മുരളി സ്വാമി രാജഗോപാലിനു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു. ക്ഷേത്രത്തില്‍ നടക്കുന്ന അമ്മന്‍കൊട മഹോത്സവത്തിലും പങ്കുചേര്‍ന്ന് അവിടെ നിന്നും തിരിച്ചു.
തുടര്‍ന്ന് മുക്കോലക്കല്‍ ദേവീ ക്ഷേത്രത്തില്‍ സന്ദര്‍ശനം. ശേഷം ചെമ്പഴന്തി ഗുരുകുലത്തിലെത്തി. ഗുരുകുലം സെക്രട്ടറി ശ്രീമദ് അരൂപാനന്ദ ഒ. രാജഗോപാലിനെ സ്വീകരിച്ചു. ഏറെ നന്മനിറഞ്ഞ വ്യക്തിത്വമാണ് രാജഗോപാലിന്റെയെന്നും അതുകൊണ്ട് അദ്ദേഹത്തെ ജയിപ്പിക്കേണ്ടത് എല്ലാവരുടെയും കടമായാണെന്നും അരൂപാനന്ദ പറഞ്ഞു. ലോകത്ത് നന്മയുള്ളവര് ഇന്നു കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനാരയണ ഗുരുവിനെ വണങ്ങി അദ്ദേഹം ഗുരുവിന്റെ ജന്മഗൃഹത്തിലും ആശ്രമപരിസരവും സന്ദര്‍ശിച്ചു. ചെമ്പഴന്തി ഗുരുകുലവും ഗുരുവിന്റെ ജന്മഗൃഹവും അതിന്റെ പൈതൃകം നിലനിര്‍ത്തി സംരക്ഷിക്കണമെന്ന് രാജഗോപാല്‍ പറഞ്ഞു. അരമണിക്കൂറോളം ചെമ്പഴന്തിയില്‍ ചെലവഴിച്ചു. മാദാ അമൃദാനന്ദമയി ദേവിയില്‍ നിന്നും മന്ത്രദീക്ഷ സ്വീകരിച്ച രാജഗോപാല്‍ ശ്രീനാരായണഗുരുവിന്റെ സവിധത്തില്‍ അല്പനേരം ചെലവിട്ടപ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം സമാഹരിച്ചപോലെ. തുടര്‍ന്ന് ചെങ്കോട്ടുകോണം ശ്രീരാമദാസ മഠത്തിലും സന്ദര്‍ശനം നടത്തി. പിന്നീട് കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളെ സന്ദര്‍ശിച്ചു. അറപ്പുര വിളാകം ഫാമിലി അസോസിയേഷന് പ്രസിഡന്റ് അജിത്തിന്റെ വീട്ടിലാണ് ആദ്യം സംന്ദര്‍ശനം നടത്തിയത്. അജിത്തിന്റെ കുടുംബത്തില്‍തന്നെ 289 അംഗങ്ങളുണ്ട്. അവരുടെയും റസിഡന്റ്സ് അസോസിയേഷനില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെയും വോട്ട് രാജഗോപാലിന് തന്നെയാകുമെന്ന് അദ്ദേഹം ഉറപ്പു നല്കി. റസിഡന്‍സ് അസോസിയേഷന് സെക്രട്ടറി മോഹന്‍ നായരും ഒ. രാജഗോപാലിനെ സ്വീകരിക്കാനെത്തിയിരുന്നു.
തുടര്‍ന്ന് ചെങ്കോട്ടുകോണം സ്വാമിയാര് മഠം റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളെ സന്ദര്‍ശിച്ചു. പ്രസിഡന്റ് കൃഷ്ണന് നായരും സെക്രട്ടറി ജയകുമാറും രാജഗോപാലിനെ സ്വീകരിച്ചു. 250 വീടുകളിലായി 1600 ഓളം പേരാണ് സ്വാമിയാര് മഠം റസിഡന്റ്സ് അസോസിയേഷന് പരിധിയിലുള്ളത്. തെരഞ്ഞെടുപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച ശേഷം ഞണ്ടൂര്‍ക്കോണം ചട്ടമ്പിസ്വാമി സ്മാരക എന്‍എസ്എസ് കരയോഗം പ്രസിഡന്റ് എ. ജയകുമാറിനെ വസതിയില്‍ സന്ദര്‍ശനം നടത്തി. 1500 ഓളം അംഗങ്ങളാണ് കരയോഗത്തിലുള്ളത്. അഴിമതി നിറഞ്ഞ രാഷ്ട്രീയത്തില്‍ മാറ്റത്തിനായി ഇത്തവണത്തെ വോട്ട് തനിക്ക് നല്‍കണമെന്ന് രാജഗോപാല്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ചെഞ്ചേരി റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തി.
അവിടെ നിന്നും സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന കരുണാകരന്‍നായരുടെ വീട്ടിലേക്കാണ് പോയത്. കരുണാകരന് നായരുടെ സഹോദരി മീനാക്ഷിയമ്മയും ഭര്‍ത്താവ് ബാലകൃഷ്ണനും അദ്ദേഹത്തെ സ്വീകരിച്ചു. സ്വാതന്ത്യം ലിഭിച്ച് അറുപത്തിയേഴ് വര്‍ഷം കഴിഞ്ഞിട്ടും അത് പൂര്ണതയിലെത്തിക്കാനായില്ലെന്നും ദേശീയ നിലവാരത്തില്‍ ഒരുമാറ്റം വേണ്ടത് അനിവാര്യമാണെന്നും രാജഗോപാല്‍ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിനു വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ എല്ലാം പൂര്‍ണതയിലെത്തിയില്ല. അതിന്റെ സാക്ഷാത്കാരത്തിന് ബിജെപിക്ക് വോട്ട് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ലക്ഷ്മിയമ്മയും കുടുംബവും അദ്ദേഹത്തെ ഹൃദയപൂര്‍വ്വം അനുഗ്രഹിച്ചു.
യാത്രക്കിടയിലാണ് ഇന്ന് അംഗനവാടികളുടെ മീറ്റിംഗ് ആണെന്ന് അറിയുന്നത്. ഉള്ളൂര്‍ സെക്ടറിലെ അംഗനവാടികളുടെ യോഗം നടക്കുന്നിടത്ത് അദ്ദേഹം സന്ദര്‍ശിച്ചു. 25 അംഗനവാടി ടീച്ചര്‍മാരാണ് അവിടെ ഉണ്ടായിരുന്നത്. എല്ലാവരെയും അദ്ദഹം പേരുചോദിച്ച പരിജയപ്പെട്ടു. രാജേശ്വരി ടീച്ചര്‍ക്കും ഗീതാകുമാരി ടീച്ചര്‍ക്കും അതിശയമായിരുന്നു. തലസ്ഥാനത്തെ റെയില്‍വെ വികസനമടക്കം നാടിനു ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത രാജേട്ടന് തങ്ങളുടെ അടുത്തു വന്നതില്‍. അതവര് മറച്ചു വച്ചതുമില്ല. കാപട്യമില്ലാതെ നന്മ നിറഞ്ഞ ചിരിയോടെ അങ്ങ് മാത്രമാണ് തങ്ങള്ക്കിടിലേക്ക് ഇറങ്ങി വന്നിട്ടുള്ളതെന്ന് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ടീച്ചര്മാരോരുത്തരും തങ്ങളനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അവരുടെ രാജേട്ടനു മുന്പില് അവതരിപ്പിച്ചു. കുറഞ്ഞ ഓണറേറിയവും പെന്ഷന് ലഭിക്കാത്തതുമടക്കം എല്ലാ പ്രശ്നങ്ങളും അദ്ദേഹം കേട്ടു. താന്‍ വിജയിച്ച് പാര്‍ലമെന്റിലെത്തിയാല്‍ അംഗനവാടി ടീച്ചര്മാര് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള എല്ലാ ശ്രമവും നടത്തുമെന്ന് രാജഗോപാല്‍ ഉറപ്പു നല്കി. തങ്ങളുടെ വോട്ട് രാജേട്ടനു തന്നെയാകുമെന്ന ഉറപ്പ് ടീച്ചര്‍മാരും നല്കി. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ഒരു പ്രതീകമാണ്. ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഭരണം നടത്താന്‍ അദ്ദേഹത്തിനു കഴിയും. ജനങ്ങളോട് സംസാരിക്കുമ്പോള്‍ ആ മാറ്റത്തിനായുള്ള അലയൊലികള്‍ അനുഭവപ്പെടുന്നുണ്ടെന്ന് രാജഗോപാല്‍ പറഞ്ഞു.
അവിടെ നിന്നും ജെയിംസ് ചെറിയാന്, മുന്‍ മലപ്പുറം കളക്ടര്‍ കെ. ചന്ദ്രശേഖരബാബു എന്നിവരെ കാണാനാണ് അദ്ദേഹം പോയത്. ബിജെപിയോട് ആഭിമുഖ്യമുള്ള ജെയിംസ് ചെറിയാന് രാജേട്ടന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്കി. അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുത്തതിനു ശേഷമാണ് ജെയിംസ് ചെറിയാനും കുടുംബവും രാജേട്ടനെ യാത്രയാക്കിയത്.
തുടര്‍ന്ന് അഡ്വക്കറ്റ്. സി. സുധാകരക്കുറുപ്പിനെ കാണാനാണ് അദ്ദേഹം പോയത്. മണ്ണന്തലയിലെ 62 റസിഡന്റ്സ് അസോസിയേഷനുകളുടെ കോ ഓര്‍ഡിനേഷന്‍ സെക്രട്ടറിയാണ് സുധാകരക്കുറുപ്പ്. നേരിനും നന്മയ്ക്കും വേണ്ടി നിലനില്ക്കുന്നവരെയാണ് ജനം പ്രോത്സാഹിപ്പിക്കേണ്ടതെന്ന് സുധാകരക്കുറുപ്പ് പറഞ്ഞു. ഇവിടെ ഇടതും വലതും മാറി മാറി ഭരിക്കുന്നു. ഇവരാരും ജനങ്ങള്‍ക്ക് നല്ലത് ചെയ്തിട്ടില്ല. ഇതിന് മാറ്റം വേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി എല്ലാ വാഗ്ദാനവും നല്‍കിയാണ് അദ്ദേഹം രാജേട്ടനെ യാത്രയാക്കിയത്. ഉച്ചയൂണിനും വിശ്രമത്തിനുമായി ചെമ്പഴന്തി ഗുരുകുലത്തിലേക്ക്.
രാവിലെ ഒന്‍പതരയ്ക്ക് തുടങ്ങിയ യാത്ര ചെമ്പഴന്തി ഗുരുകുലത്തിലെത്തുമ്പോള് മൂന്നുമണി കഴിഞ്ഞിരുന്നു. പ്രഭാത ഭക്ഷണം കഴിച്ചിറങ്ങിയിട്ട് ഈ സമയത്തിനുള്ളില്‍ ഇടയ്ക്കെപ്പോഴോ അല്പം വെള്ളം മാത്രമാണ് രജേട്ടന്‍ കുടിച്ചത്. പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജം അദ്ദേഹത്തിനുണ്ടായിരുന്നു.
വാകുവോളം കത്തുന്ന വെയിലിനെ അതിനിരട്ടി തേജസോടെ എതിരിട്ടു തോല്പിച്ചു അദ്ദേഹം. നാലരയോടെ കഴക്കൂട്ടത് പര്യടനത്തിനെത്തിയപ്പോള്‍ ആയിരങ്ങളാണ് കാത്തു നിന്നിരുന്നത്. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗീതാകുമാരിയാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. മണ്ണന്തല, കേരളാര്ത്ഥിപുരം, ഇടവക്കോട്, കല്ലംമ്പള്ളി, ശ്രീകാര്യം, വെഞ്ഞാവോട്, അണിയുര്, ഇടത്തറ, കല്ലറത്തല, പൗഡികോണം, ഞാണുര്കോണം, ശാന്തിപുരം, ശാസ്തവട്ടം, കാട്ടായികോണം, നരിക്കല്‍, മാങ്ങോട്ട്കോണം, ചന്തവിള, വെട്ടു റോഡ്, കരിയില്‍, കഴക്കൂട്ടം, കാര്യവട്ടം എന്നവിടങ്ങില് വമ്പിച്ച വരവേല്‍പ്പാണ് രാജഗോപാലിന് ലഭിച്ചത്. ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് രാജീവ്, ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍ നേതാക്കളായ ചെമ്പഴന്തി മുരുകന്, ആനയറ അനില്‍, ശ്രീകാര്യം ശ്രീകണ്ഠന്, കരമന അജിത്ത്, അഅനിമോന്, ശ്രീകാര്യം സന്തോഷ് തുടങ്ങിയവര്‍ പര്യടനത്തില്‍ പങ്കെടുത്തു.
വി.വി.വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: