ന്യൂദല്‍ഹി: ഇന്ത്യന്‍ യുവാക്കള്‍ക്ക് അന്താരാഷ്ട്ര ഇസ്ലാമിക ഭീകര സംഘടനകളായ അല്‍ഖ്വയ്ദ പരിശീലനം നല്‍കുന്നുണ്ടെന്നും അവര്‍ താലിബാെന്റ കീഴില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായ വഖാസ് ( സിയാ ഉര് റഹ്മാന്) തെഹ്സിന് അക്തര്‍ എന്നിവരാണ് ഇക്കാര്യം സമ്മതിച്ചത്.
ഇന്ത്യയില്‍ പിറവിയെടുത്ത, ഇന്ത്യന്മുജാഹിദ്ദീന് എന്നഭീകരസംഘടന ഇന്ന് ആഗോള ഭീകര സംഘടനയായിമാറിക്കഴിഞ്ഞതായും ഇതിലെ അംഗങ്ങള്‍ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാെന്റ വടക്കു പടിഞ്ഞാറന്‍ മേഖലകളിലും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇവരെ ചോദ്യം ചെയ്ത ദല്‍ഹി പൊലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഇന്ത്യന്‍ മുജാഹിദ്ദീെന്റ ബോംബ് നിര്‍മ്മാതാവായ സിയാ ഉര് റഹ്മാനെ( വഖാസ്)യും മൂന്നു കൂട്ടാളികളെയും രാജസ്ഥാനില്‍ നിന്ന് പിടിച്ചത്. തൊട്ടു പിന്നാലെകഴിഞ്ഞ ദിവസംഅതിര്ത്തിയില് നിന്നാണ് സംഘടനയുടെ മേധാവി തെഹ്സിന് അക്തറിനെ പിടിച്ചത്.
ഇന്ത്യന്‍ മുജാഹിദ്ദീെന്റ നേതൃത്വത്തില്‍ യു.പിയില്‍ നിന്ന് ഇരുപത്തഞ്ചു മുതല്‍ മുപ്പതു വരെ യുവാക്കളെ താലിബാനിലേക്ക് റിക്രൂട്ട് ചെയ്തിട്ടുള്ളതായും അവര്‍ ഇപ്പോള്‍ പാക് അഫ്ഗാന് അതിര്‍ത്തിയിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആദിവാസി മേഖലകളിലും ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും വഖാസ് പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ തെഹ്സിന്അക്തറും ചോദ്യം ചെയ്യലില്‍ ഇക്കാര്യം ശരിവെച്ചിട്ടുണ്ട്.
ഇന്ത്യന്മുജാഹിദ്ദീന്റെ അസം ഗഡ്യൂണിറ്റ്( മൊഡ്യൂള്‍) ആണ്ഏറ്റവും മാരകമായ വിഭാഗം. ഈ മൊഡ്യൂളില്‍ നിന്നുള്ള നിരവധി പേര് അല്‍ ഖ്വയ്ദയുടെ ക്യാമ്പിലാണ്പരിശീലനം ലഭിച്ചത്. പരിശീലനം നേടിക്കഴിഞ്ഞ് ഇവരെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരും മുന്‍പ് ഇവരെ താന്കണ്ടിട്ടുമുണ്ട്. വഖാസ് പറഞ്ഞു. 2007 നവംബര്‍ 23ന് യു.പിയില്‍ ആറു സ്ഫോടനങ്ങളുടെ പരമ്പരഅരങ്ങേറിയിരുന്നു,പിന്നെ ദല്‍ഹിയിലും.അതിനു ശേഷമാണ് ബട്ല ഹൗസ് ഓപ്പറേഷനില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്കമാന്ഡര് മുഹമ്മദ് അതീഫ് കൊല്ലപ്പെട്ടത്.
ഈ സ്ഫോടനങ്ങളില്‍ പങ്കെടുത്തവര്‍ പിന്നീട് കാഠ്മണ്ഡു വഴി അഫ്ഗാനിസ്ഥാനിലേക്കും അവിടെ നിന്ന് പാക്കിസ്ഥാനിലേക്കും കടന്നു. അവര്‍ക്ക് ജിഹാദിനു പോകും മുന്‍പ് പാക്കിസ്ഥാനില്‍ പരിശീലനവും ലഭിച്ചു. ഇവരെ റിക്രൂട്ട് ചെയ്യുന്നതില്സിമിക്കും പങ്കുണ്ട്. പൊലീസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: