തിരുവനന്തപുരം: രാജ്യത്തെ വിദ്യാഭ്യാസ, പരിശീലന മേഖലകളില്‍ കാലാനുസൃതമായ പരിഷ്കരണം വേണമെന്ന് കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രായോഗികമായ കോഴ്സുകള്‍ കൊണ്ടുവരികയും, സ്കില്‍ ഡവലപ്പ്മെന്ന്റ ് പ്രോഗ്രാമുകള്‍ പരിഷ്കരിക്കുകയും വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു. അതിനായി രാജ്യവ്യാപകമായി പുതിയ സര്‍വകലാശാലകളും, തൊഴില്‍ വിദഗ്ധ പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കണം. തിരുവനന്തപരത്ത് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സംസ്ഥാന ഡയറക്ടറേറ്റ് ഓഫ് കോളേജിയം എജ്യുക്കേഷന്റെ സഹകരണത്തോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ സാധ്യതകള്‍ എന്ന വിഷയത്തില്‍ തൈക്കാട് സര്‍ക്കാര്‍ ഗസ്തൗസില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്. രാജ്യത്ത് നിന്നുള്ള ഒട്ടേറെ കഴിവുള്ള പ്രതിഭകള്‍ അന്യരാജ്യങ്ങളില്‍ സേവനം നടത്തുന്നുണ്ട്. ഇവരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയണം. കരിക്കുലം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന്റെ ഭാവി ദീര്‍ഘവീക്ഷണത്തോടെ കാണുന്നതാകണം. യശ്പാല്കമ്മിറ്റി റിപ്പോര്‍ട്ട് രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കിയതായും ഗവര്‍ണര്‍ പറഞ്ഞു.
ഛത്തിസ്ഗഡ് കേന്ദ്ര സര്‍വകലാശാല ചാന്‍സലര്‍ ഡോ. എന്‍ ആര് മാധവ മേനോന് അധ്യക്ഷത വഹിച്ച. കൊളജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. പി.കെ. വേലായുധന്, യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി മോളിമാര്ക്ക്ലിന്, ഡോ. ജി വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: