കോട്ടയം: നാടിന്റെ തനിമയെ നിലനിര്‍ത്തി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമഗ്രവികസനപദ്ധതിയായ പുര (പ്രൊവിഷന്‍ ഓഫ് അര്‍ബന്‍ എമിനിറ്റീസ് ഇന്‍ റൂറല്‍ ഏരിയാസ്) പ്രാവര്‍ത്തികമാക്കാന്‍ നിലവിലെ എം.പിയും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ആന്റോ ആന്റണി നടപടികള്‍ സ്വീകരിക്കാതിരുന്നത് വിവാദമാകുന്നു.
എം.പിയുടെ കാലയളവില്‍ സമയബന്ധിതമായി പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതിനാല്‍ നാടിന്റെ സമഗ്ര വകിസനത്തേയാണ് എം.പി അവതാളത്തിലാക്കിയിരിക്കുന്നത്. പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിച്ച് വിവാദവിമാനത്താവളം കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുമ്പോഴാണ് നാടിന്റെയും ജനങ്ങളുടെയും അടിസ്ഥാനവികസനങ്ങള്ക്ക് മുന്തിയ പരിഗണന നല്കാനുതകുന്ന പദ്ധതി അട്ടിമറിച്ചത്. പദ്ധതിയില്‍ നിന്നും ആന്റോ ആന്റണിയെ പിന്തിരിപ്പിച്ചതിന് പിന്നില്‍ കെജിഎസ് ഗ്രൂപ്പാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്വപ്ന പദ്ധതിയില്‍ ഉള്‍പ്പെട്ട (വിഷന്‍ 2020 മിഷന്) താണ് ഈ പദ്ധതി. സംസ്ഥാനത്തെ മുന്‍സിപ്പാലിറ്റികളെ അടിസ്ഥാനപ്പെടുത്തി സമീപപഞ്ചായത്തുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നാടിന്റെ സമഗ്രകവിസസന പദ്ധതിയാണ് ‘പുര’. ഇത് പ്രകാരം ആന്റോ ആന്റണിയുടെ മണ്ഡലമായ പത്തനംതിട്ടയില്‍ തിരുവല്ല മുനിസിപ്പാലിറ്റിയെ ഉള്‍പ്പെടുത്തിയിരുന്നു. നഗരസഭയുടെ സമീപ പഞ്ചായത്തുകളായ പെരിങ്ങര, കുറ്റൂര്‍, നെടുമ്പ്രം, കവിയൂര്‍, കടപ്രാ, കുന്നന്താനം എന്നീ പ്രദേശങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ഇത് പ്രകാരം കവിയൂര്‍ ഗുഹാക്ഷേത്രം, കുട്ടനാടിന്റെ വികസനം, ജലസംഭരണികള്‍, കുടിവെള്ളം, റോഡ്, പാലം, കനാല്‍, തരിശ്നിലം, ആരോഗ്യവിദ്യാഭ്യാസ മേഖലകള്‍, ഫുഡ്പ്രോജക്ട്, ക്ഷീരമേഖല, ഫിഷറീസ്, കാര്‍ഷികം, കുടില്‍ വ്യവസായം തുടങ്ങി സമഗ്രവികസന പദ്ധതി ദീര്‍ഘവീക്ഷണ ത്തോടെ പ്രവര്‍ത്തികമാക്കുകയായിരുന്നു ലക്ഷ്യം.
ഘട്ടം ഘട്ടമായുള്ള ഈ പദ്ധതിക്ക് കോടികളാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ഒരു സ്വകാര്യകമ്പനിയെയാണ് ഏല്പിച്ചിരുന്നത്. ഇത് പ്രകാരം പഠനം നടത്തുകയും വാര്‍ഡ് തലങ്ങളില്‍ സര്‍വ്വേകള്‍ നടത്തുകയും ചെയ്തിരുന്നു. കൂടാതെ ഭൂമിയുടെ കിടപ്പ്, മണ്ണിന്റെ ഗുണനിലവാരം, ജനസാന്ദ്രത തുടങ്ങി പദ്ധതിക്ക് വേണ്ട അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പ് യോഗങ്ങളായ തൊട്ടറിവ്, ചങ്ങാതിക്കൂട്ടം തുടങ്ങിയവും മറ്റ് വിശകലന സെമിനാറുകളും പൂര്‍ത്തിയായിരുന്നു. അതാത് പഞ്ചായത്തുകളും വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് തന്നെ ലക്ഷ ങ്ങള് ചെലവായി. എന്നിട്ടും നാടിന്റെ സമഗ്രവികസനമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി എം.പി ആന്റോ ആന്റണി യാതൊന്നും ചെയ്തില്ല. ഇങ്ങനെയിരിക്കെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടാത്ത പൈതൃകഗ്രാമത്തെ നശിപ്പിക്കുന്ന ആറന്മുള വിമാനത്താവളം പദ്ധതികൊണ്ടുവരുന്നതില് ആന്റോ ആന്റണി എടുത്ത നിലപാടില്‍ ഇതോടെ കൂടുതല്‍ ദുരൂഹതയേറുകയാണ്.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: