ന്യൂദല്‍ഹി: രണ്ട്ഇന്ത്യന് മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ വിചാരണയുമായി ഒരു തരത്തിലും സഹകരിക്കില്ലെന്ന് ഇറ്റലി അറിയിച്ചു. ഇന്ന് സുപ്രീം കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ഇറ്റലിയുടെ കടുത്ത നിഷേധാത്മക നിലപാട്.
കോടതി എന്തു പറഞ്ഞാലും തങ്ങള്‍ സഹകരിക്കില്ല. തങ്ങളുടെ നാവികര്വിചാരണ നേരിടില്ല. ഇറ്റാലിയന്‍ അംബാസിഡര്‍ സ്റ്റെഫാന്‍ മിസ്തുറ വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെ ഐക്യരാഷ്ട്രസഭയെ ഇടപെടീക്കാനാണ് ഇറ്റലി ശ്രമിച്ചുവരുന്നത്. ഇറ്റലിയുടെസമ്മര്ദ്ദത്തെത്തുടര്ന്ന് യു.എന്‍ കേസില്‍ ഇടപെടാന്‍ നീക്കം നടത്തുന്നുമുണ്ട്. 2012 ഫെബ്രുവരിയിലാണ് ഇറ്റാലിയന്കപ്പലായ എന്റിക്കോലക്സിയിലെ നാവികരായ മാസിമിനോ ലത്തോര്‍, സാല്‍വത്തോറ ജീറോണ്‍ എന്നിവരുടെ വെടിയേറ്റ് കൊല്ലത്തു നിന്ന്മീന്പിടിക്കാന് പോയ രണ്ടു പേര് മരിച്ചത്. സംഭവം രണ്ടു രാജ്യ്ലും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: