ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരാക്രമണം. പട്ടാള യൂണിഫോമിലെത്തിയ ഭീകരര്‍ യാത്രക്കാര്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു.
ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പട്ടാള ക്യാംപ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയതായിരുന്നു ഭീകരര്‍.
വഴിയില്‍ വച്ച് ഒരു മഹീന്ദ്ര ബൊലേറോ കാറ് തട്ടിയെടുത്ത ശേഷം ഭീകരര്‍ യാത്രക്കാര്‍ക്കു നേരേ വെടി വയ്ക്കുകയായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ജംഗ് ലോതെയിലെ സൈനിക ക്യാംപില്‍ കടന്നു കയറി സൈനികര്‍ക്കു നേരേ വെടിവച്ചു.
ഒരു സൈനികന് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഭീകര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് മത്സരിക്കുന്ന മണ്ഡലമായ ഉധംപൂരിലെ ജില്ലയാണ് കത്വ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: