കറുകച്ചാല്‍: സാധാരണ ജനവിഭാഗങ്ങള്‍ക്ക് ജീവിക്കാന്‍ നിവൃത്തിയില്ലാതായി. സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് അതിനനുസരിച്ചുളള ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നു പത്തനംതിട്ട പാര്‍ലമെന്റ് ബിജെപി സ്ഥാനാര്‍ത്ഥി എം.ടി. രമേശ് പറഞ്ഞു. കറുകച്ചാലില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ രാജ്യം നിലനില്‍ക്കണോ എന്നാണ് ബിജെപി ചോദിക്കുന്നത്. മണ്‍കൂമ്പാരമായ ഗുജറാത്തിനെ രക്ഷിക്കാന്‍ നരേന്ദ്രമോദിക്കു കഴിഞ്ഞു ഇതുപോലെ ഭാരതത്തെ രക്ഷിക്കാന്‍ നരേന്ദ്രമോദിക്കു കഴിയും അഴിമതിയുടെ കൂത്തരങ്ങായി മാറിയ യുപിഎ സര്‍ക്കാരിനെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്നീട് എല്‍ഡിഎഫിനെ വഴിയില്‍ തളളി ഉപേക്ഷിച്ചു പോകുമെന്നും രമേശ് പറഞ്ഞു.
എം.ടി. രമേശിന് കറുകച്ചാല്‍ കവലയില്‍ ഊഷ്മളമായ വരവേല്പാണു നല്‍കിയത്. നേരത്തെ ആലപ്രയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി പര്യടനം ഉദ്ഘാടനം ചെയ്തു. വെളളാവൂര്‍ നെടുംങ്കുന്നം, കറുകച്ചാല്‍ പഞ്ചായത്തുകളിലൂടെ കടന്നു പോയ പര്യടനം പത്തനാടു സമാപിച്ചു. കറുകച്ചാല്‍ ബിജെപി ഇലക്ഷന് കമ്മറ്റി ഓഫീസ് എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്, യുവമോര്‍ച്ച ജില്ല സെക്രട്ടറി അഖില്‍ രവീന്ദ്രന്, ടി.ബി. ബിനുമോന്, അനില്‍കുമാര്‍, ജില്ലാ വൈസ്പ്രസിഡന്റ് രാജന് മേടക്കല്‍, പഞ്ചായത്തു പ്രസിഡന്റ് ബാലചന്ദ്രക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: