തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷത്തിനു നേതൃത്വം നല്കുന്ന സിപിഎം കാലഹരണപ്പെട്ട പാര്‍ട്ടിയാണെന്ന് കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണി. സിപിഎമ്മിന് ജനകീയസ്വഭാവം നഷ്ടപ്പെട്ടിരിക്കുകയാണ്. ബഹുജനാടിത്തറ നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷവും സിപിഎം അവരുടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. പിന്നെയും തുടരുകയാണ്. കൊലപാതക രാഷ്ട്രീയം വെറുക്കുന്ന ജനങ്ങള്‍ അതിനെ നേരിടാന്‍ പോകുന്നത് ബാലറ്റിലൂടെയാണെന്നും ആന്റണി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസില്‍ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. കോടതി പരാമര്‍ശത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കേണ്ടതില്ലെന്നും ആന്റണി വ്യക്തമാക്കി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ വിഷയത്തില്‍ കൂടുതലൊന്നും പറയാന്‍ തയ്യാറല്ലെന്നു പറഞ്ഞു ആന്റണി ഒഴിഞ്ഞുമാറി.
സുനന്ദയുടെ മരണം സംബന്ധിച്ചു അവരുടെ കുടുംബത്തിനു യാതൊരു പരാതിയോ പരിഭവമോ ഇല്ല. താന്‍ ഇനി സംസ്ഥാന നേതൃത്വത്തിലേക്കില്ലെന്നും കേരളത്തില്‍ തന്റെ കാലം കഴിഞ്ഞെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: