തിരുവനന്തപുരം: സംഘപരിവാര്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പു രംഗത്തിറങ്ങിയിരിക്കുന്ന ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയം 1977-ലേതിന് തുല്യമാണെന്ന് എ.കെ. ആന്റണി. 1977-ലെ തെരെഞ്ഞെടുപ്പില്‍ സംഘപരിവാര്‍ ഒന്നടങ്കം തെരെഞ്ഞെടുപ്പിന് രംഗത്തെത്തി. ഇപ്പോള്‍ ആവരോടൊപ്പം കോര്‍പ്പറേറ്റുകളും സജീവമാണ്.
മാര്‍ക്കറ്റിംഗ് തന്ത്രമാണ് അവരുടേത്. പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വ്യക്തിപരമായി ആക്ഷേപം ഉന്നയിക്കാന്‍ താനില്ല. ഗുജറാത്തിലെ ഗ്രാമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം സ്വര്‍ഗ്ഗമാണ്. ബിജെപിയും അവര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും മുന്നോട്ടുവെയ്ക്കുന്ന അജണ്ട തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും, ആന്റണി പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ബിജെപി ആണ്. തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ ഒരിക്കലും ശരിയാവാന്‍ പോകുന്നില്ല. മോദി തരംഗമൊന്നും രാജ്യത്തില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഏതെങ്കിലും വ്യക്തികള്‍ തമ്മിലുള്ളതല്ല, ആശയങ്ങള്‍ തമ്മിലുള്ളതാണ്. ഒരിക്കലും ഒറ്റകക്ഷിക്ക് ഇന്ത്യയില്‍ ഭരണം ലഭിക്കില്ല. സഖ്യം ഇല്ലാത്തവര്‍ പോലും തെരഞ്ഞെടപ്പിനു ശേഷം യുപിഎയുമായി സഹകരിക്കും. യുപിഎയെ ആരും എഴുതിത്തള്ളേണ്ടെന്നും വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: